ഊഷ്മള സൗഹൃദം അരക്കിട്ടുറപ്പിച്ച് കെ. സുധാകരനും മുല്ലപ്പള്ളിയും

കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാൽ”രവി ” യെന്ന വിട്ടിൽ എത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് സന്ദർശനം. വ്യക്തി ജീവിതത്തിലെ ഊഷമളത നിലനിർത്താനാണ് മുല്ലപ്പള്ളിയെ സന്ദർശിച്ചതെന്ന് സുധാകരൻ പറഞ്ഞു. ഒരു രാഷ്ട്രിയവുമില്ല, തികച്ചും സൗഹർദ്ദപരമാണ് ഇന്നത്തെ സന്ദർശനമെന്ന് കെ സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി കണ്ണൂർ എം .പി യായ കാലത്ത് ഡി സി സി പ്രസിസണ്ടാണ് കെ സുധാകരൻ. ആ കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഇരുവരും അയവിറക്കി. അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ് ഷാൾ അണിയിച്ചു. പിന്നിട് ഇരുവരും മാധ്യങ്ങളെ കണ്ടു. ഞങ്ങൾ ജ്യേഷ്ഠാനുജൻമാരാണ്.. ബിജെപിയുടെ കേന്ദ്ര ഭരണത്തിനും , പിണറായി സർക്കാറിനെ താഴെ .ഇറക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒന്നാണെന്ന് കെ സുധാകരനും മുല്ലപ്പള്ളിയും പറഞ്ഞു. ആശ വർക്കർമാർ തിരുവനന്തപുരത്ത് നടത്തിയ സമര പന്തൽ അഴിച്ചു മാറ്റിയ നടപടി കീരാതമാണ്.സിപിഎമ്മുകാർക്ക് പന്തലിടാം, ആശാവർക്കർമാർക്ക് ഇടാൻ പാടില്ല .പന്തൽ പൊളിച്ചത് മനുഷ്യത്വരഹിതമായ നടപടിയാണ്. ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.ഒരു അമ്മ പെറ്റ മക്കളെ പോലെയാണ് ഞങ്ങൾ. മുല്ലപ്പള്ളി കണ്ണൂരിൽ പാർടിക്ക് അടിത്തറ പണിത നേതാവാണ്. സി പി എമ്മിന് എതിരെ ഒരു മൊട്ടു സുചി കിട്ടിയാൽ പോലും ആയുധമാക്കും സുധാകരൻ തുടർന്നു. സിപിഎം എട്ടുവർഷമായി ഭരണത്തിലിരുന്ന്, പാവങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.താൻ ആർക്കും കത്ത് അയച്ചിട്ടില്ല സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളത്.പാർട്ടിയുമായി കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്.അതു പരിഹരിക്കാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നു.പാർട്ടി തന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും ഒരു എ ഐ സി സി അംഗങ്ങൾക്കും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.ഞാൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.പാർട്ടി വർക്കിങ് പ്രസിഡണ്ട് ടി .സിദ്ദിഖ്, ഡി സി സി പ്രസിഡണ്ട് കെ, പ്രവീൺ കുമാർ , കെ.പി. സി സി ജനറൽ സെകട്ടറി കെ ജയന്ത് നേതാക്കളായ, അഡ്വ ഐ മൂസ്സ, വി എം ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ , പ്രഭാകരൻ പറമ്പത്ത്, രാജേഷ് കീഴരിയൂർ, ബാബു ഒഞ്ചിയം, പി ബാബുരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 03 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

തളിയിൽ ഗോവിന്ദൻ പിഷാരടിയെ അനുസ്മരിച്ചു

Latest from Main News

ദേശീയ സമ്മതിദായക ദിനം: സംസ്ഥാന അവാർഡുകൾ ഏറ്റുവാങ്ങി ജില്ലാ ഭരണകൂടം

ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരങ്ങൾ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ദേശീയ

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ