മുത്താമ്പി-ആഴാവില്‍ത്താഴ നടപ്പാതയില്‍ പാകിയ ഇൻ്റർലോക്ക് കട്ടകളെല്ലാം ഇളകിയത് കാരണം കാല്‍നട യാത്ര അസഹ്യമാകുന്നു. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് മുത്താമ്പി ആഴാവില്‍താഴ നടപ്പാത ഏതാനും വര്‍ഷം മുമ്പ് ഇൻ്റർലോക്ക് കട്ട പാകിയത്. എന്നാല്‍ നടപ്പാതയിലൂടെ ഇരു ചക്രവാഹനങ്ങല്‍ യഥേഷ്ടം കടന്നു പോകുന്നതോടെ കട്ടകളെല്ലാം ഇളകി തെറിച്ചു. ഇതിനിടയിലാണ് കൊയിലാണ്ടി നഗരസഭ കുടിവെളള പദ്ധതിയുടെ പൈപ്പ് ലൈനിടാന്‍ നടപ്പാത കുഴിച്ചു മറിച്ചത്. ഇതോടെ ബാക്കി കട്ടകളും എടുത്ത് മാറ്റി. ഇപ്പോള്‍ നടപ്പാതയുടെ ഇരുവശങ്ങളിലും ഒരു വരിയില്‍ മാത്രമാണ് കട്ടകളുള്ളത്. കട്ടകള്‍ പൂര്‍ണ്ണമായി എടുത്തു മാറ്റുകയോ, അതല്ലെങ്കില്‍ നേരാംവണ്ണം കട്ടകള്‍ പാകാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആഴാവില്‍ത്താഴയില്‍ നിന്ന് ഒട്ടെറെ പേര്‍ മുത്താമ്പി ടൗണില്‍ എത്തുന്നത് ഈ നടപ്പാത വഴിയാണ്.
Latest from Local News
കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമർപ്പണ ചടങ്ങ് ഓഗസ്റ്റ് മൂന്നിന്
അരിക്കുളം: കാരയാട് തിരുമഗലത്ത് അബ്ദുള്ള(69) അന്തരിച്ചു. ഭാര്യ: ഷെറീന(എലങ്കമൽ). മക്കൾ:ഹൈറുന്നിസ,ഷറഫുനിസ,മുഹമ്മദ് ശരീഫ്,അക്ബർ ഷഹൽ. മരുമക്കൾ:അബ്ദുൽസലാം(ഉരള്ളൂർ),ഷക്കീർ(കാവുന്തറ). സഹോദരങ്ങൾ: മൊയ്‌തു,കുഞ്ഞയിശ,അസ്സൻ,പരേതയായ കുഞ്ഞാമിന. മയ്യിത്ത്
വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി
എലത്തൂർ: ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ദിന ക്വിസ്
കൂത്താളി : അമ്മു നിവാസിൽ പ്രസീത (58) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായർ ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്