കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ അപകടം നടന്ന ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിന്ന് ലഭ്യമായത്.ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാര് കൂടുതൽ സഹായം ചെയ്യണം. പരുക്കേറ്റവരിൽ 15- ഓളം പേർ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒര് രൂപയുടെ സഹായം പോലും അവർക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി അവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Latest from Local News
കൊരയങ്ങാട് തെരുഗണപതി ക്ഷേത്രമണ്ഡല വിളക്കിനോടനുബന്ധിച്ച് പകൽ എഴുന്നളിപ്പ് നടന്നു. കൊരയങ്ങാട് വാദ്യസംഘം മേളമൊരുക്കി. ക്ഷേത്ര ഊരാളൻ രവീന്ദ്രൻ കളിപ്പുരയിൽ, രാജൻ മൂടാടി
രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).







