കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ മുൻകൈ എടുത്ത് ജോലി നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ അപകടം നടന്ന ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാർ – ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ നിന്ന് ലഭ്യമായത്.ദുരന്തത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാര് കൂടുതൽ സഹായം ചെയ്യണം. പരുക്കേറ്റവരിൽ 15- ഓളം പേർ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒര് രൂപയുടെ സഹായം പോലും അവർക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി അവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Latest from Local News
ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ്
കൊയിലാണ്ടി: 25.000 വോൾട്ടേജുള്ള റെയിൽവേ വൈദ്യുതി ലൈൻ പൊട്ടി വിഴാൻ പാകത്തിൽ നിന്നത് റെയിൽവേ ജീവനക്കാരൻ്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായി .പുക്കാട്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി
യാത്രാ ക്കാരുടെ തിരക്കേറിയതോടെ ട്രെയിൻ യാത്ര അതി കഠിനമാകുന്നു. കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുകയും നിലവിലുള്ള വണ്ടികളിൽ കോച്ചുകൾ കൂട്ടുക യുമാണ്
പേരാമ്പ്ര: വീട്നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലും സുമനസ്സുകളുടെ സഹായ സഹകരണത്താലും നവീകരിച്ച പാറച്ചാലിലെ മീത്തൽ കല്യാണി അമ്മയുടെ സ്നേഹഭവനത്തിൻ്റെ താക്കോൽ കൈമാറ്റം നടന്നു.