കോഴിക്കോട് -ബാലുശ്ശേരി റോഡ് ഭൂമി ഏറ്റെടുക്കല്‍ നടപടി അന്തിമഘട്ടത്തില്‍

കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടിയായി 19(1) നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കാരപ്പറമ്പ് മുതല്‍ ബാലുശ്ശേരി മുക്ക് വരെ 20.32 കിലോ മീറ്റര്‍ നീളം വരുന്ന റോഡ്, കാരപ്പറമ്പ് മുതല്‍ കക്കോടി പാലം വരെ നാല് വരി പാതയും കക്കോടിപാലം മുതല്‍ ബാലുശ്ശേരി മുക്ക് വരെ രണ്ട് വരി പാതയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ചെലവിനായി 152.6 കോടി രൂപ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക്(എല്‍.എ കിഫ്ബി) നല്‍കിയിട്ടുണ്ട്. 19 (1) വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (20.02.2025) തിരുവനന്തപുരത്ത് വനം വകുപ്പുമന്ത്രിയുടെ ചേയ്മ്പറില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള നഷ്ടപരിഹാരം (1024 പേര്‍ക്ക്) നല്‍കുന്നത് വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതഗതിയിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് 01.03.2025-ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് കലക്ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിനായി ഏകദേശം 125 കോടി രൂപയുടെ ഡി.പി.ആര്‍ തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് – ബാലുശ്ശേരി റോഡില്‍ കക്കോടിയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 13 കോടി രൂപയുടെ ഡി.പി.ആറും സമര്‍പ്പിച്ചിട്ടുണ്ട്. കോഴിക്കോട് – ബാലുശ്ശേരി റോഡിന്റെ നവീകരണത്തിലൂടെ പൊതുജനങ്ങള്‍ക്ക് സുരക്ഷിതത്വവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള കാരണവർ തറ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഉത്തരം കയറ്റുന്ന ചടങ്ങ് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..

Latest from Local News

നെസ്റ്റ് പാരന്റ് എംപവർമെന്റ് പ്രോഗ്രാം – ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ്

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.

പേരാമ്പ്ര ജോയന്റ് ആർ.ടി.ഒ ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച