കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ,പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി എന്നിവർ ചേർന്ന് 115 ഗ്രാം എം.ഡി.എം.എയുമായി (രാസലഹരി) രണ്ട് പേരെ അറസ്റ്റ് ചെയ്തു .ഒരു ബൈക്കും കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് വളയനാട് വി ടി സുരേന്ദ്രൻ റോഡിൽ നിന്നും തെക്കെപ്പാട്ടിൽ ഭാഗത്തേക്ക് പോകുന്ന നടവഴിയുടെ കിഴക്കു വശത്തുള്ള വീട്ടിൽ നിന്നാണ് എം.ഡി.എം .എ പിടികൂടിയത്. സുൽത്താൻബത്തേരി പുൽപള്ളി കനകപറമ്പിൽ ജിത്തു കെ സുരേഷ് (30) ,
വളയനാട് ഗോവിന്ദപുരം ദേശത്ത് നടുക്കണ്ടി വീട്ടിൽ മഹേഷ് 33എന്നിവരെയാണ് കോഴിക്കോട് എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പ്രജിത്തും പാർട്ടിയും ചേർന്ന് ‘ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, പ്രീവന്റീവ് ഓഫീസർ പ്രവീൺ കുമാർ ,വി പി ശിവദാസൻ, പ്രിവന്റി ഓഫീസർ(ഗ്രേഡ്)ഷാജു സി പി , സി.ഇ. ഒമാരായ മുഹമ്മത് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്’ , ശ്രീജി എന്നിവരും ഉണ്ടായിരുന്നു. മറ്റൊരു കേസിൽ
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ ചങ്ങരോത്ത് കന്നാട്ടി കുഴിച്ചാലിൽ നടത്തിയ പരിശോധനയിൽ 74.165 ഗ്രാം MDMA യും പിടിച്ചെടുത്തു. ഒളിവിൽ പോയ പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും
എത്രയും പെട്ടന്ന് പിടികൂടുന്നതാണെന്നും കോഴിക്കോട് അസ്സി. എക്സൈസ് കമ്മിഷണർ ആർ എൻ ബൈജു ,നോർത്ത് സോൺ അസ്സി. എക്സൈസ് കമ്മിഷണർ സി. ശരത്ത് ബാബു എന്നിവർ അറിയിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം
പേരാമ്പ്ര: പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംഭവവുമായി
ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ
പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ