കഥാരംഗം ചെറുകഥാ അവാര്‍ഡ് എം.ശ്രീഹര്‍ഷന്

കൊയിലാണ്ടി: ബംഗളൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ മികച്ച മലയാള ചെറുകഥാഗ്രന്ഥത്തിനുള്ള കഥാരംഗം അവാര്‍ഡ് എഴുത്തുകാരന്‍ എം.ശ്രീഹര്‍ഷന്‍ എഴുതിയ ‘അകാരം’ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു. 10000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. എം.ശ്രീഹര്‍ഷന്‍ കൊയിലാണ്ടി സ്വദേശിയാണ്. ഫെബ്രുവരി 16 ന് ബംഗളൂരില്‍ നടക്കുന്ന സാഹിത്യ സദസ്സില്‍ ഡോ.ജി.പ്രഭ അവാര്‍ഡ്ദാനം നിര്‍വഹിക്കുമെന്ന് കഥാരംഗം സാഹിത്യവേദി പ്രസിഡന്റ് ടി.കെ.രവീന്ദ്രന്‍ അറിയിച്ചു.

കലിംഗഹൃദയത്തിലൂടെ, കാഞ്ചന്‍ജംഗയിലെ സൂര്യോദയം, രാമായണങ്ങളുടെ ലോകം, അക്കിത്തം കാവ്യകര്‍മ്മവും ധര്‍മ്മമാര്‍ഗവും, ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവും കേരള സംസ്ഥാന പാഠപുസ്തകസമിതി അംഗവും മികച്ച അധ്യാപകനുള്ള കെ.ശിവരാമന്‍ പുരസ്‌കാര ജേതാവുമാണ് ശ്രീ ഹര്‍ഷന്‍.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മരിച്ചയാളെ കുറിച്ച് പോലിസ് വിവരം തിരക്കുന്നു

Next Story

കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

Latest from Local News

എ.ഐ.വൈ.എഫ്  യുവ സംഗമം നാളെ (ആഗസ്റ്റ് 15) മേപ്പയൂരിൽ

മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ

തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം

റാണി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് ‘സ്റ്റാൻ്റ് അപ് റൈസ് അപ്’ സംഘടിപ്പിച്ചു.

മേപ്പയൂർ എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി

മേപ്പയ്യൂർ: മേപ്പയൂർ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന സ്വാതന്ത്ര്യം തന്നെ

നവകേരള സദസിലൂടെ ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മേൽക്കൂരയൊരുങ്ങുന്നു

ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മഴയും വെയിലും കൊണ്ടുള്ള ബസ് കയറ്റത്തിന് വിരാമമാകുന്നു. നവകേരള സദസ്സിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് കോടി രൂപ