തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദസഞ്ചാരികളായ നാല് പേര്‍ മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എം.പി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്. തിക്കോടി കല്ലകത്ത് ബീച്ച് ഡ്രൈവിംങ്ങ് ബീച്ചാണെങ്കിലും കടലിനെ അറിയാത്തവര്‍ കുളിക്കാനിറങ്ങുന്നത് അത്യന്തം അപകടകരമാണ്. അപകടകരമായ ചുഴികളുള്ള കടലോരമാണ് ഇതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പെട്ടെന്ന് കടലിന്റെ സ്വഭാവവും മാറും. തദ്ദേശവാസികള്‍ക്ക് അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയും ആവശ്യത്തിന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും വേണം. വികസിച്ചു വരുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണന നല്‍കി പോലീസ് എയിഡ് പോസ്റ്റ്, ആവശ്യത്തിന് തെരുവ് വിളക്കുകള്‍ എന്നിവ വേണം. സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണം. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കണം. ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഗൈഡുകള്‍ വേണം. സഞ്ചാരികള്‍ കടലിന്റെ കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാന്‍ നിയന്ത്രണ സംവിധാനം വേണം. ദുരന്തങ്ങള്‍ നടക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ വലിയ പ്രയാസമാണ്. റോഡിന് വീതി കുറവാണ്. കാപ്പാട്, അകലാപ്പുഴ എന്നിവിടങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും എം.പി പറഞ്ഞു.
Latest from Local News
കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നിറത്തിന് പണം കൊടുക്കൽ ചടങ്ങ് ക്ഷേത്രം ഊരാളാൻ എം.ഇ ശ്രീജിത്ത്
താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്റെ
എം.ഡിറ്റ് എഞ്ചിനീയറിങ് കോളേജ് എൻ.എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഔപചാരിക
പയ്യടി സുകുമാരൻ (72) മലപ്പുറം വാണിയമ്പലത്ത് അന്തരിച്ചു. ദീർഘകാലം കൊയിലാണ്ടി റെയിൽവേ ജീവനക്കാരനായിരുന്നു. ഭാര്യ ചന്ദ്രിക. മക്കൾ ശ്രീനിവാസൻ, ശ്രീജിത്ത്, ശ്രീദേവി,
2026 ജനുവരി 6 ന് പഞ്ചാബ് ലുതിയാനയിൽ വെച്ച് നടക്കുന്ന ജൂഡോ സ്കൂൾ നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന ഷഹബാസ് അമാൻ നജീബിനെ







