നമ്പ്രത്ത്കര യു.പി സ്കൂളിൽ ഏഴാം തരത്തിലെ കുട്ടികൾക്കായി രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് “ഒത്തുകൂടി രാപാർക്കാം” (ഒ രാ)
ജനുവരി 24, 25 ദിവസങ്ങളിൽ സംഘടിപ്പിച്ചു. മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ
എം ശ്രീഹർഷൻ മാസ്റ്റർ പൈതൃക വഴികളെ ആസ്പദമാക്കിയ ക്ലാസിന് നേതൃത്വം നൽകിക്കൊണ്ട്
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് മുൻ കായികാധ്യാപകനായ സതീശ് കുമാർ പി. സി കായിക പരിശീലനവും, അതിനുശേഷം പത്മനാഭൻ മാസ്റ്റർ ആവള നേതൃത്വം നൽകിയ വാനനിരീക്ഷണവും, ആകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു. സഹവാസ ക്യാമ്പിന്റെ ഒന്നാം ദിനത്തെ അവസാന സെഷനിൽ പ്രശാന്ത് നമ്പ്രത്ത്കര പ്രഥമ ശുശ്രൂഷയെ പറ്റിയുള്ള ക്ലാസ് എടുത്തു. തുടർന്ന് ക്യാമ്പ് ഫയറും കുട്ടികളുടെ കലാപരിപാടികളും നടന്നു.
രണ്ടാം ദിവസം രാവിലെ യോഗ പരിശീലനത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. യോഗ ട്രെയിനർ ശോഭ എൻ. ടി പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രഭാതഭക്ഷണത്തിനുശേഷം നാടൻ പാട്ട് കലാകാരനായ ബിജു അരിക്കുളത്തിൻ്റെ നേതൃത്വത്തിൽ നടന്ന
നാടൻപാട്ട് ശില്പശാല ശ്രദ്ധേയമായി. ആസ്വാദനത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കുട്ടികൾ കടന്നുപോയത്. തുടർന്ന് കരകൗശല വിദഗ്ധനായ ഗണേഷ് നമ്പ്രത്ത്കരയുടെ നേതൃത്വത്തിൽ കുരുത്തോല കളരി നടന്നു. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് അവലോകനവും സമാപന സദസും നടന്നു
പ്രധാനാധ്യാപിക സുഗന്ധി ടി.പി, പി ടി എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര, എം പി ടി എ പ്രസിഡൻ്റ് ഉമയ് ഭാനു, ഗോപീഷ് ജി എസ്, സിന്ധു കെ കെ,സൗമിനി പി. എം ,ബിജിനി വി. ടി എന്നിവർ നേതൃത്വം നൽകി.
Latest from Local News
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം
കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി







