പോകാം, ഐതീഹ്യങ്ങള്‍ കേട്ടു മയങ്ങുന്ന പാണ്ടിപ്പാറയുടെ ഉയരത്തിലേക്ക്

അരിക്കുളത്തിന്റെ ഗ്രാമ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന പാണ്ടിപ്പാറ ടൂറിസം പദ്ധതി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കൊതിക്കുന്നു. പാണ്ടിപ്പാറയെ അരിക്കുളത്തെ പ്രധാന ടൂറിസം സ്‌പോട്ടാക്കി മാറ്റാനുളള നടപടികള്‍ വൈകുകയാണ്. പ്രകൃതിയെ നോവിക്കാതെ ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെ, പ്രകൃതിയോടും ഭൂപ്രദേശത്തോടും ചേര്‍ന്നുള്ള ടൂറിസം വികസനമാണ് ഇവിടെ വേണ്ടതെന്നാണ് അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഗ്രഹമെന്ന് പ്രസിഡന്റ് എം.എം.സുഗതന്‍ പറയുന്നു.

പാണ്ടിപ്പാറയില്‍ നിന്നുളള കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാണ്. പാണ്ടിപ്പാറയുടെ നിറുകയില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ ഏച്ചുമലയും, കാപ്പുമലയും, കണ്ണമ്പത്ത് മലയും കാണാം. കണ്ണമ്പത്ത് അമ്പലവും, തിരുവങ്ങായൂര്‍ ശിവക്ഷേത്രവും അടുത്താണ്. കൊയിലാണ്ടിയില്‍ നിന്ന് 10 കിലോമീറ്ററും അരിക്കുളം അങ്ങാടിയില്‍ നിന്ന് രണ്ടു കിലോമീറ്ററും സഞ്ചരിച്ചാല്‍ പാണ്ടിപ്പാറയിലെത്താം. അരിക്കുളം പറമ്പത്ത് പാറക്കുളങ്ങര റോഡിലൂടെ വന്നാല്‍ പാണ്ടിപ്പാറയിലെത്താം. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം നൂറ് അടി ഉയരത്തിലാണ് പാണ്ടിപ്പാറ എട്ട് ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. അരിക്കുളം കെ.പി.എം.എസ്.എസ്.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തു നിന്നും വാകമോളി എല്‍.പി സ്‌കൂളിന് സമീപത്ത് നിന്നും മലയിലേക്ക് കയറാം.

ഒഴിവ് ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറ തേടി ഒട്ടെറെ പേരെത്തും. പാണ്ടിപ്പാറയുടെ ഏറ്റവും മുകളിലുള്ള കരിയാത്തന്‍പാറയില്‍ നിന്ന് കാഴ്ച കൂടുതല്‍ മനോഹരമാകും. കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കുട്ടിച്ചാത്തന്‍ കരിത്രാണ്ടനെ പാണ്ടിമലയിലേക്ക് എറിഞ്ഞുവെന്നാണ് ഐതിഹ്യം. കരിത്രാണ്ടന്‍ വീണ സ്ഥലമാണ് ഏറ്റവും മുകളിലുളള കരിയാത്തന്‍ പാറയെന്നാണ് വിശ്വാസം.

പാണ്ടി പാറയ്ക്ക് മുകളില്‍ സമതലമാണ്. ഒരിക്കലും വറ്റാത്ത മൂന്ന് നീറുറവകളുമുണ്ട്. കുട്ടികള്‍ ഊഞ്ഞാലാടിക്കളിക്കുന്ന കാട്ടുവള്ളികളും ഇവിടെയുണ്ട്. റോഡ് സൗകര്യം മെച്ചപ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് അനുഗ്രഹമാകും. പാണ്ടിപ്പാറ ടൂറിസം പദ്ധതിയ്ക്ക് വിനോദ സഞ്ചാര വകുപ്പിന്റെ സഹായം ആവശ്യമാണ്. ഇക്കാര്യം ഉന്നയിച്ച് നേരത്തെ തന്നെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ഗ്രാമ പഞ്ചായത്ത് നിവേദനം നല്‍കിയിരുന്നു.
പാണ്ടിപ്പാറയില്‍ ഒട്ടെറെ ഔഷധ ചെടികളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ട്‌തെച്ചി, മേന്തോന്നി, പാറക്കൂര്‍ക്കില്‍, നാഗവളളി, പനിച്ചം, പ്രസാരണി, ചെറുതേക്ക്, പുല്ലാഞ്ഞി, വെളളപ്പനിച്ചം, അടക്കാപ്പാല, നിലമ്പരണ്ട, വള്ളിക്കാഞ്ഞിരം, ഈച്ചപ്പൂവ്, പാല്‍വളളി, ചെറുപനിച്ചം, കൊഴിഞ്ഞില്‍, കാട്ടുഴുന്ന്, വള്ളിഒഴുന്ന്, മങ്ങാഞ്ഞള്‍ എന്നിവ ഇവിടെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു

Next Story

നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Latest from Local News

കൊയിലാണ്ടിയിൽ കെ.എം.എയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി ടൗണിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ ദുരവസ്ഥയും ടൗണിലെ രൂക്ഷമായ പൊടി ശല്യത്തിനും ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി

ദേശീയപാതയിലെ യാത്രാദുരിതം: അടിയന്തര പരിഹാരത്തിന് എൻ.എച്ച്.എ.ഐയുടെ ഉറപ്പ്

വടകര: ദേശീയപാത 66-ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.

ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ

തിരുവനന്തപുരം : ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ്‌ ലഭിക്കും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 26 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗ്യാസ്ട്രോ എന്ററോളജി വിഭാഗം (4:00 PM to