ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവില്‍ പുതുക്കി നിര്‍മ്മിക്കുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കശ്യപമുനി പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണിതെന്നാണ് വിശ്വാസം. കാശി, കാഞ്ചീപുരം,കാഞ്ഞിരങ്ങാട് ,കാഞ്ഞിലശ്ശേരി എന്നീ മഹാക്ഷേത്രങ്ങളില്‍ ഒരേ സമയം പ്രതിഷ്ഠ നടന്നുവെന്നാണ് ഐതിഹ്യം. ക്ഷേത്ര വാസ്തു ശില്പകല വിദഗ്ധരുടെ നിഗമനമനുസരിച്ച് സഹസ്രാബ്ദങ്ങളുടെ പഴക്കം കണക്കാക്കുന്ന ക്ഷേത്രമാണിത്. കാലപ്പഴക്കം കൊണ്ട് സംഭവിച്ച ജീര്‍ണ്ണതകള്‍ മാറ്റി ശ്രീകോവില്‍ പൂര്‍ണമായും പുതുക്കി നിര്‍മ്മിക്കാനാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തച്ചു ശാസ്ത്ര വിദഗ്ധന്‍ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രവൃത്തികള്‍ നടക്കുക. ശ്രീകോവിലിന്റെ അടിത്തറയും ചുമരും മേല്‍പ്പുരയും പൂര്‍ണ്ണമായും പുതുക്കി നിര്‍മ്മിച്ച ശേഷം മേല്‍പ്പുര ചെമ്പു പതിക്കും. നമസ്കാര മണ്ഡപവും നാഗത്തറയും പുതുക്കി നിര്‍മ്മിക്കും. പുതുതായി നിര്‍മ്മിക്കുന്ന ക്ഷേത്ര പ്രവേശന വീഥിയുടെ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം രണ്ടര കോടി രൂപയുടെ ബ്യഹത് പദ്ധതിക്കാണ് ക്ഷേത്രം ഒരുങ്ങുന്നത്.
ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 19 മുതല്‍ 28 വരെ ആഘോഷിക്കും.ഈറോഡ് രാജന് ചെയര്മാനുംഷൈജു കാരാന്തോടു കുനി ജനറല്‍ കണ്‍വീനറും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. വി.ടി.മനോജ് നമ്പൂതിരി ട്രഷററും ആയുള്ള കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Latest from Local News
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പൊയിൽക്കാവ് യുപി സ്കൂളിൽ വെച്ച് നടത്തിയ സപ്തദിന സഹവാസ ക്യാമ്പിൻ്റെ
മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഐഎൻടിസി ഭാരവാഹി ഖാദർ പെരുവട്ടൂരിന് ഐഎൻടിയുസി ഓട്ടോ സെക്ഷൻ കൊയിലാണ്ടി അനുമോദിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ
താമരശ്ശേരിയില്‍ വാടക ഫ്ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്മെന്റില്‍ താമസിച്ചിരുന്ന ഹസ്നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍
അരിക്കുളം തറമലങ്ങാടിയിൽ തെങ്ങ് കടപുഴകി വീണു വയോധികൻ മരിച്ചു. വേട്ടർ കണ്ടി ചന്തു (80) വാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി







