ചൗ ചൗ നമുക്കും വളർത്താം; വയനാടിൽ ലക്ഷങ്ങൾ സമ്പാദിച്ച് കർഷക കുടുംബം

വടുവൻചാൽ (വയനാട്) സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തണമെന്നായിരുന്നു സഹോദരങ്ങളായ ജിതിന്റെയും ഋതിന്റെയും ആഗ്രഹം. ബിരുദാനന്തരപഠനത്തിനുശേഷം അവർ വീട്ടിൽ തിരിച്ചെത്തി. കൃഷിക്കാരായ മാതാപിതാക്കൾക്കൊപ്പം ചേർന്നു. സമൃദ്ധമായൊഴുകുന്ന ചോലാടി പുഴയോരത്ത് അവർ ചേർന്നൊരു കാർഷികവിപ്ലവത്തിന് തുടക്കമിട്ടു. വെള്ളക്കോളർ ജോലിയുപേക്ഷിച്ച ഇവരിന്ന് കൃഷിയിലൂടെ ലക്ഷങ്ങൾ സാമ്പാദിക്കുന്നു.

വട്ടച്ചോലയിൽ വീടിനോടുചേർന്നുള്ള ഒരേക്കറിൽ 2016-ലാണ് കൃഷിതുടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഇവർക്ക്. അധികമാരും പരീക്ഷിക്കാത്ത ചൗ ചൗ അഥവാ ചയോട്ടെ കൃഷിയിൽ ഈ കുടുംബത്തെ വെല്ലാൻ വയനാട്ടിലാരുമില്ല. ചോലാടി പുഴയുടെ തീരത്തെ പച്ചപ്പന്തലിൽ ചൗ ചൗവിന്റെ വിളവെടുപ്പുകാലമാണിത്. വിദേശത്തുൾപ്പടെ ആവശ്യക്കാരുള്ള ഫലത്തിന്റെ വിളവെടുപ്പും പാക്കിങും കയറ്റുമതിയുമുൾപ്പെടെ കൈകാര്യംചെയ്യുന്നത് ഈ കുടുംബംതന്നെ. എട്ടുവർഷത്തെ അനുഭവസമ്പത്തുള്ള കുടുംബം ഇക്കുറി പലയിടത്തായി 25 ഏക്കർ കൃഷിയാണ് ചെയ്യുന്നത്.

വയനാട്ടിലും അനുകൂലകാലാവസ്ഥ
കേരളത്തിൽ സാധാരണമല്ലെങ്കിലും തമിഴ്‌നാട്ടിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം ചൗ ചൗ കൃഷിയും ചൗ ചൗ വിഭവങ്ങളുമുണ്ട്. മികച്ച പാചകഗുണവും പോഷകമേന്മയും ഈ വെള്ളരിയിനത്തെ പ്രിയമുള്ളതാക്കുന്നു. വെള്ളരിയുപയോഗിക്കുന്ന ഏതുകറിക്കും പ്രയോജനപ്പെടുത്താം. ഉപ്പിലിട്ട് ഉപയോഗിക്കുന്ന രീതിയുമുണ്ട്. തമിഴ്‌നാട്ടിൽ സാമ്പാറിലും മോരുകറിയിലുമെല്ലാം ചൗ ചൗവിനു പ്രവേശനമുണ്ട്. തണുപ്പുകൂടിയ കാലാവസ്ഥയാണ് അനുയോജ്യം. അതുകൊണ്ടുതന്നെ വയനാട്ടിലും ചൗ ചൗ നന്നായി വിളയുമെന്ന് ഇവർ മനസ്സിലാക്കി. കൃഷിതുടങ്ങുന്നത് ഓഗസ്റ്റിൽ. നവംബറിൽ വിളവെടുപ്പിനുതയ്യാറാവും. തുടർന്ന് ഏഴുമാസത്തോളം വിളവെടുപ്പുകാലമാണ്.

മാതാപിതാക്കളും മക്കളും മക്കളുടെ ഭാര്യമാരും കൃഷിയിടത്തിൽ സജീവമാണ്.  മണ്ണൊരുക്കുമ്പോൾ മുതൽ ഇവരുടെ പണിയാരംഭിക്കും. മുളവന്ന തൈകൾ മൂന്നെണ്ണമാണ് കുഴിയിൽ നടുന്നത്. യഥാസമയം വെള്ളവും വളവും നൽകുന്നു. ചാണകവും കോഴിക്കാഷ്ഠവുമാണ് പ്രധാനമായി നൽകുന്നത്. വളർന്നുതുടങ്ങുമ്പോൾ വള്ളികൾ രണ്ടുമീറ്റർ ഉയരത്തിൽ കെട്ടിയ പന്തലിലേക്ക് കയറ്റിവിടും. വിറ്റാമിൻ-സിയുടെയും നാരുകളുടെയും കലവറയാണ് ഈ പച്ചക്കറി. വെള്ള, പച്ച എന്നീ നിറങ്ങളുണ്ടെങ്കിലും പച്ചനിറത്തിനാണ് ഡിമാന്റുകൂടുതൽ. അറബുനാടുകളിൽ ഉൾപ്പെടെ ചൗ ചൗ പ്രിയമുള്ളവർ ഏറെയുണ്ടെന്ന് ബിന്ദു പറഞ്ഞു. വാഴ, ഇഞ്ചി, കാപ്പി എന്നിവയും ഇവർ കൃഷിചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പുറക്കാമല ഖനന നീക്കം: സി .പി .ഐ ബഹുജന മാർച്ച് നടത്തി

Next Story

പാതയോരങ്ങളിലും,ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികള്‍ നിറയുന്നത് ആശങ്കയുയര്‍ത്തുന്നു

Latest from Main News

സംസ്ഥാനത്ത് മഴ തുടരും

സംസ്ഥാനത്ത് മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ

ജൂലൈ 19ന് ബേപ്പൂർ സ്വദേശിനിയുടെ 36 പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി മുംബൈയിൽ പിടിയിലായി

ആന്ധ്ര വിജയവാഡ സ്വദേശിനി തോട്ടാബാനു സൗജന്യ 24 ആണ് ഫറോക്ക് എ സി പി എ എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും,

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിനു പിന്നാലെ പോറ്റിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച്

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്