പേരാമ്പ്ര വെള്ളിയൂരിലെ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിൽ വളർന്ന കാടു വെട്ടി ശുചീകരിച്ചു. ഒരാൾ പൊക്കത്തിൽ വളർന്ന കാട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമായും ഇവിടം മാറിയിരുന്നു. ഇവിടുത്തെ ഓവുചാലുകളും മണ്ണ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഒരു മഴ പെയ്യുമ്പോഴേക്കും റോഡ് താറുമാറായി അപകടങ്ങൾ പതിവാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടു അധികൃതർക്ക് നിവേദനവും നൽകി.
കെ.എം സൂപ്പി മാസ്റ്റർ, നസീർ നൊച്ചാട്, ഫിറോസ് കെ.ടി, കെ. ഹമീദ്, മർഹബ മുഹമ്മദ്, കെ.എം സിറാജ് എന്നിവർ നേതൃത്വം നൽകി.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ