ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ കടുവ സഫാരി പാർക്കിൻ്റെ ഡി.പി.ആർ. ആറുമാസത്തിനകം

/

ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിന്റെ സ്ഥലത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന കോഴിക്കോട് ബയോളജിക്കൽ പാർക്കിന് (കടുവ സഫാരിപാർക്ക്) വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ കൺസൽട്ടൻസിയായി. ഡൽഹിയിലെ ജെയിൻ ആൻഡ്‌ അസോസിയേറ്റ്‌സാണ് 64 ലക്ഷം രൂപയ്ക്ക് ടെൻഡർ ഏറ്റെടുത്തത്. ആറുമാസത്തിനുള്ളിൽ ഡി.പി.ആറും വിശദമായ മാനേജ്‌മെന്റ് പ്ലാനും തയ്യാറാക്കി സമർപ്പിക്കണം. ഡി.പി.ആർ. തയ്യാറാക്കാൻ ഈരംഗത്ത് പ്രാഗല്‌ഭ്യമുള്ള കൺസൽട്ടൻസിയെ നിശ്ചയിക്കണമെന്ന നിർദേശം പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ കെ.കെ. സുനിൽകുമാർ വനംവകുപ്പ് മേധാവിക്ക് സമർപ്പിച്ചിരുന്നതിനെ തുടർന്നാണ് ഇതിനുള്ള നടപടിയുണ്ടായത്.

മാനേജ്‌മെന്റ് പ്ലാൻ സമർപ്പിച്ചാൽ മാത്രമേ കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ലഭ്യമാകൂ. വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് നേരത്തേ ലീസിന് നൽകിയിരുന്ന സ്ഥലത്തിൽ 125 ഹെക്ടറോളം സ്ഥലമാണ് ബയോളജിക്കൽ പാർക്കിന് ആകെ കണ്ടെത്തിയത്. ഇതിൽ 50 ഹെക്ടർ സ്ഥലമാണ് നിർമാണപ്രവൃത്തികൾക്ക് ആവശ്യം വരികയുള്ളൂയെന്നാണ് നിഗമനം.

പ്രവേശനക്കവാടത്തിനരികെയുള്ള സ്ഥലത്ത് ടിക്കറ്റ് കൗണ്ടർ, പാർക്കിങ്‌, ഇൻഫർമേഷൻ സെന്റർ, ഓഫീസ് കെട്ടിടം, ജീവനക്കാർക്ക് താമസസൗകര്യം, ഇൻസ്പെക്‌ഷൻ ബംഗ്ലാവ്, വിനോദപാർക്ക്, ലഘുഭക്ഷണശാല എന്നിവ ഒരുക്കാനാണ് ഉദ്ദേശ്യം. രണ്ടാമത്തെ സ്ഥലത്താണ് കടുവ സഫാരി പാർക്കിന് സ്ഥലമൊരുക്കുക. ആശുപത്രിയും അനുബന്ധസൗകര്യവും ഒപ്പമുണ്ടാകും. കഴിഞ്ഞവർഷം നവംബറിലാണ് മുതുകാട് കടുവ സഫാരി പാർക്ക് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിറങ്ങിയത്. ജൂണിൽ പാർക്കിനെ അനുമതിക്കുള്ള സാങ്കേതികകാര്യങ്ങൾ പരിഗണിച്ച് കോഴിക്കോട് ബയോളജിക്കൽ പാർക്ക് എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി.
ദേശീയ വന്യജീവിബോർഡ്, ദേശീയ കടുവസംരക്ഷണ അതോറിറ്റി തുടങ്ങിയവയുടെ അനുമതിയും കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിൽനിന്ന് വനസംരക്ഷണനിയമപ്രകാരമുള്ള അനുമതിയും ലഭിക്കണമെങ്കിൽ ഡി.പി.ആർ. തയ്യാറാക്കിയ ശേഷമേ അപേക്ഷ നൽകാനാകൂ. സുപ്രീംകോടതിയുടെ മാർച്ച് മാസത്തിലെ ഇടക്കാല ഉത്തരവിലെ നിർദേശം അനുസരിച്ചുള്ള കാര്യങ്ങളും സഫാരി പാർക്കിന്റെ അനുമതിക്കായി പൂർത്തീകരിക്കണം.

2009-ൽ പ്രഖ്യാപിച്ച മലബാർ വന്യജീവിസങ്കേതത്തിന്റെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുന്നതാണ് സഫാരി പാർക്കിനായി കണ്ടെത്തിയ പ്രദേശം. ആനകളും മറ്റു വന്യജീവികളും പെരുവണ്ണാമൂഴി ഡാം റിസർവോയറിലേക്ക് വെള്ളംകുടിക്കാനായി പോകുന്ന രണ്ട് സഞ്ചാരപഥങ്ങൾ പ്രദേശത്ത് ഉണ്ടെന്നും കരട് മാസ്റ്റർപ്ലാനിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത് തടസ്സപ്പെടുത്താതെ വേണം പദ്ധതി നിർവഹണമെന്നും അല്ലാത്തപക്ഷം കക്കയം, മുതുകാട് , പയ്യാനിക്കോട്ട ഭാഗങ്ങളിൽ മനുഷ്യ, വന്യമൃഗ സംഘർഷം വർധിക്കാൻ കാരണമായേക്കുമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചായിരിക്കും ഡി.പി.ആർ. തയ്യാറാക്കുക.

Leave a Reply

Your email address will not be published.

Previous Story

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Next Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്‌. ബാലപഞ്ചായത്ത്‌ ഉദ്ഘാടനം ചെയ്തു

Latest from Local News

അധ്യാപക നിയമനം

കൊയിലാണ്ടി:നന്തി ശ്രീശൈലം സത്യസായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ് ഫോർ വിമൻ ബി.എ. ഇക്കണോമിക്‌സ്, ബി കോം

നേത്രരോഗ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് നടത്തി

  ടൗൺ റസിഡന്റ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് (TRAC), ശ്രീരാമാന’ന്ദാശ്രമം ചെങ്ങോട്ടുകാവ്, സീനിയര്‍ സിറ്റിസൺ ഫോറം ചെങ്ങോട്ടുകാവും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിൽ

കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ അന്തരിച്ചു

  കൊയിലാണ്ടി :മുൻ ജില്ലാ പഞ്ചായത്ത് അംഗവും (കാപ്പാട് ഡിവിഷൻ),യുവജനതാദൾ ജില്ലാ പ്രസിഡൻ്റുമായിരുന്ന കാവുംവട്ടം ഇമ്പ്രാക്കണ്ടി രാജൻ മാസ്റ്റർ (66) അന്തരിച്ചു.

കരാർ കമ്പനിയുടെ ധിക്കാരം: ഇത്തവണ ഓണം ഗതാഗതക്കുരുക്കിലായേക്കും: ഷാഫി പറമ്പിൽ എം പി

വടകര:നിരുത്തരവാദപരമായ ദേശീയപാത നിർമാണ പ്രവൃത്തിക്കെതിരേയും ജനജീവിതം സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കിനെതിരേയും നടപടി സ്വീകരിക്കാത്ത അധികാരികളുടെ സമീപനത്തിനെരെ വടകര സിറ്റിസൺ കൗൺസിലിന്റെ നേതൃത്വത്തിൽ ഏകദിന