പി. വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി

പി വിജയൻ ഐപിഎസ് സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം മാറിയ സ്ഥാനത്തേക്കാണ് പി വിജയന്റെ നിയമനം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. എ.ഡി.ജി.പി.മാരായ എസ് ശ്രീജിത്, പി വിജയൻ, എച്ച് വെങ്കിടേഷ് എന്നിവരെയായിരുന്നു ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

എംആർ അജിത്ത് കുമാറിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ അദ്ദേഹം പോലീസ് അക്കാദമി ഡയറക്ടറാണ്. പി. വിജയനെ ഇന്റലിജൻസ് മേധാവിയായി നിയമിച്ചതോടെ, പോലീസ് അക്കാദമി ഡയറക്ടറായി റേയ്ഞ്ച് ഐജി എ അക്ബറിനെ നിയമിച്ചു.

മനോജ് എബ്രഹാമിനെ ക്രമസമാധന ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് മാറ്റി ഉത്തരവ് വന്നിരുന്നെങ്കിലും ഇന്റലിജൻസ് മേധാവിയെ നിയമിച്ചിരുന്നില്ല. നിയമസഭ നടക്കുന്നതിനാൽ തന്നെ, പകരം ഉദ്യോഗസ്ഥൻ വരാത്തതിനാൽ, മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല.

 

 

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേളം അരങ്ങേറ്റം

Next Story

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം ; റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

Latest from Main News

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.  

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി

കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം