അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി

അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി. അതേസമയം രണ്ടാം ഭാര്യയ്ക്ക് അവകാശമുണ്ടാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നിയമപരമായ ആദ്യ വിവാഹബന്ധം നിലനിൽക്കവെ രണ്ടാമത് വിവാഹം കഴിക്കുന്നത് അസാധുവാണെങ്കിലും ആ വിവാഹത്തിൽ ജനിച്ച കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനും അർഹതയുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അതേസമയം അസാധുവായ വിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്‍റെ സ്വത്തിൽ അവകാശമോ നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനോ അർഹതയുണ്ടാകില്ല. ഭർത്താവിന്‍റെ പെൻഷൻ ആനുകൂല്യവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രവും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

 

 

 

Leave a Reply

Your email address will not be published.

Previous Story

സി.പി.എം ൽ നിന്ന് കോൺഗ്രസ്സിലേക്ക് വന്ന അംഗങ്ങളെ സ്വീകരിച്ചു

Next Story

മുണ്ടോത്ത് മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത് നാരായണി അന്തരിച്ചു

Latest from Main News

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍: പി നിഖില്‍ പ്രസിഡന്റ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി പി നിഖില്‍, വൈസ് പ്രസിഡന്റായി ഡോ. വി റോയ് ജോണ്‍, സംസ്ഥാന കൗണ്‍സില്‍ പ്രതിനിധിയായി ടി

ഇനി പ്രൊവിഡന്റ് ഫണ്ട് തുക മുഴുവൻ പിൻവലിക്കാം ; പുതിയ നിയമങ്ങൾ അംഗങ്ങൾക്ക് ആശ്വാസം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതി പ്രകാരം പണം പിന്‍വലിക്കുന്നതിനുള്ള നിയമങ്ങള്‍ ബോര്‍ഡ് ഓഫ് റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ ലളിതമാക്കി.

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

തോടന്നൂര്‍, മേലടി, പേരാമ്പ്ര ബ്ലോക്കുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

പാലക്കാട് കല്ലടിക്കോട് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കര്‍ മരുതുംകാട് സ്വദേശി ബിനു, നിതിന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും