ഇ ബസ് സേവാ പദ്ധതിയുടെ ഭാഗമായി 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നല്‍കും

ഇ ബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നല്‍കും. യാത്രാക്കൂലി ഓട്ടോമാറ്റിക്കായി വാങ്ങുന്ന സംവിധാനമുള്ള മെട്രോ മാതൃകയിലുള്ള ബസുകളാണ് നല്‍കുക. 10 നഗരങ്ങളിലായി 950 ബസുകള്‍. 12 മീറ്ററും ഒമ്പത് മീറ്ററും നീളമുള്ള രണ്ട് തരം ലോ ഫ്ളോര്‍ ഇലക്ട്രിക് ബസുകളാണുള്ളത്. അതിൽ 12 മീറ്റര്‍ ബസുകള്‍ക്കാണ് കേരളം ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 150 ബസുകള്‍ വീതം ലഭിക്കും.

ബസുകള്‍ക്കൊപ്പം ഡ്രൈവര്‍മാരെയും പദ്ധതി നല്‍കും. ഇന്ധനച്ചെലവ് സംസ്ഥാനം വഹിക്കണം. കേന്ദ്രം ചാര്‍ജിങ് സ്റ്റേഷനുകള്‍ നല്‍കും. കൂടാതെ, പ്രവര്‍ത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നല്‍കണം. കേന്ദ്രവിഹിതം അടച്ച് മറ്റെല്ലാ ചെലവുകളും നടത്തി സംസ്ഥാനത്തിന് ഒരു കിലോമീറ്ററിന് 1015 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്.

  

Leave a Reply

Your email address will not be published.

Previous Story

അര്‍ജുന്റെ ലോറി പൂര്‍ണ്ണമായും കരയ്ക്ക് കയറ്റി

Next Story

തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം