വെരാവല്‍,ഗാന്ധിധാം,ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സുകള്‍ കൊയിലാണ്ടിയില്‍ നിര്‍ത്തണം,കേള്‍ക്കണം ഗുജറാത്തിലേക്കുളള യാത്രക്കാരുടെ ഈ ആവശ്യം

കൊയിലാണ്ടി: പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍ -ഗാന്ധിധാം എക്‌സ് പ്രസ്(നമ്പര്‍ 16336), കൊച്ചുവേളി- ശ്രീഗംഗാനഗര്‍ എക്സ്പ്രസ്സ്(16312)എന്നീ വണ്ടികളുടെ ഗുജറാത്ത് ഭാഗത്തേക്കുളള സ്റ്റോപ്പ് എടുത്തു മാറ്റിയത് കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക് കടുത്ത ശിക്ഷയാകുന്നു. കോവിഡിന് മുമ്പ് ഈ മൂന്ന് വണ്ടികള്‍ക്കും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയപ്പോഴാണ് ഈ മൂന്ന് വണ്ടികളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത്.നിരോധനം നീക്കിയതിന് ശേഷം ഗുജറാത്തില്‍ നിന്ന് തിരിച്ചു വരുന്ന വെരാവല്‍-തിരുവന്തപുരം എക്‌സ്പ്രസ്സിനും,ഗാന്ധിധാം -നാഗര്‍കോവില്‍ എക്‌സ്പ്രസ്സിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചു.കേരളത്തില്‍ നിന്ന് തിരിച്ചു പോകുന്ന വണ്ടികള്‍ക്കാണ് ഇപ്പോള്‍ കൊയിലാണ്ടിയില്‍ സ്‌റ്റോപ്പ് ഇല്ലാത്തത്.


ചെങ്ങോട്ടുകാവ്,ചേമഞ്ചേരി,ഉളളിയേരി ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ ബറോഡ,അഹമ്മദാബാദ്,രാജ്‌കോട്ട്,ജാംനഗര്‍ തുടങ്ങിയ നഗരങ്ങളില്‍ ടയര്‍ വര്‍ക്കുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. ഈ ഭാഗത്തെ മലയാളി സമാജങ്ങള്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് വെരാവല്‍,ഗാന്ധിധാം എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിച്ചത്. വടകരയെക്കാള്‍ ഗുജറാത്തിലേക്കുളള യാത്രക്കാര്‍ കൊയിലാണ്ടിയില്‍ നിന്നാണ് ഉണ്ടാവുക. ഗുജറാത്തിലേക്ക് പോകുന്നവര്‍ക്ക് രാത്രി 12.40നുളള എറണാകുളം -ഓഖ എക്‌സ്പ്രസ്സ് മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്.
കൊയിലാണ്ടിയില്‍ നിന്നുളള യാത്രക്കാര്‍ക്ക് വെരാവല്‍ ,ഗാന്ധിധാം എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യണമെങ്കില്‍ വടകരയിലോ,കോഴിക്കോടോ പോയി കയറണം. രാത്രി 12 മണിയോടെയാണ് ഈ വണ്ടി കടന്നു പോകുക. ആ സമയത്ത് കോഴിക്കോട് പോയി വണ്ടി കയറണമെങ്കില്‍ കൊയിലാണ്ടിയില്‍ നിന്ന് വാഹനം വിളിച്ച് കോഴിക്കോട് എത്തണം. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്നതെന്ന് അഹമ്മദബാദില്‍ ടയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി മേലൂര്‍ സ്വദേശി ഷരണ്‍ പറഞ്ഞു. മുമ്പത്തെ പോലെ കൊയിലാണ്ടിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു കിട്ടിയിരുന്നെങ്കില്‍ ഈ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകും. മാത്രവുമല്ല കൊയിലാണ്ടി സ്റ്റേഷന്റെ വരുമാനം ഉയരുകയും ചെയ്യും.
തിരുവന്തപുരം വെരാവല്‍ എക്‌സ്പ്രസ് തിങ്കളാഴ്ചയും നാഗര്‍കോവില്‍ ഗാന്ധിധാം എക്‌സ്പ്രസ് ചൊവ്വാഴ്ചയും,കൊച്ചുവേളി-ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ് ശനിയാഴ്ചയുമാണ് ഗുജറാത്ത് ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നത്. തിരുവന്തപുരത്തിനും മുെബൈക്കും ഇടയില്‍ ദിവസേന സര്‍വ്വീസ് നടത്തുന്ന നേത്രാവതി എക്‌സ്പ്രസ്സിനും (16345,16346) കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല. മുംബൈയിലേക്ക് പോകുന്ന ഒട്ടെറെ യാത്രക്കാര്‍ക്ക് നേത്രാവതി എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ നിര്‍ത്തിയാല്‍ പ്രയോജനം ചെയ്യും. കൊങ്കണ്‍ പാത വഴിയാണ് ഈ വണ്ടി സര്‍വ്വീസ് നടത്തുന്നത്.
മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സിന് കൊയിലാണ്ടിയില് സ്റ്റോപ്പ് അനുവദിക്കണമെന്നതും ദീര്‍ഘകാലത്തെ ആവശ്യമാണ്. ഈ വണ്ടി നിര്‍ത്തിയാല്‍ രാത്രികാല യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമാകും. രാത്രി 10 മണിക്കുളള മലബാര്‍ എക്‌സ്പ്രസ്സ് പോയികഴിഞ്ഞാല്‍ ഷോര്‍ണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ പുലര്‍ച്ചെയുളള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് വരുന്നതു വരെ കാത്തിരിക്കണം. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്സ് നിര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും.മാത്രവുമല്ല കോയമ്പത്തൂരില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന വ്യാപാരികള്‍ക്കും മറ്റും ഈ വണ്ടി പ്രയോജനപ്പെടും.

Leave a Reply

Your email address will not be published.

Previous Story

വിലങ്ങാട് ദുരിതബാധിതർക്ക് 29.43 ലക്ഷം രൂപ വിതരണം ചെയ്തു

Next Story

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് തോന്നല്ലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു

Latest from Main News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ

വിഷമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം

വിഷമരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ നിർദേശം. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് എല്ലാ

താമരശ്ശേരി താലൂക്കിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി : റവന്യു മന്ത്രി

തിരുവനന്തപുരം: താമരശ്ശേരി താലൂക്കിലെ പുതുപ്പാടി, ചെറുപ്ലാട്, നിലമ്പൂര്‍കാട് പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ

ഹർഷിനയുടെ ചികിത്സ ചിലവ് യു ഡി എഫ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഡോക്ടർമാരുടെ അശ്രദ്ധ കാരണം വയറ്റിൽ തുന്നിക്കെട്ടിയ കത്രികയുമായി ആറ് വർഷവും സർജറിയിലൂടെ കത്രിക പുറത്തെടുത്തതിന് ശേഷം രണ്ടു വർഷവുമടക്കം കഴിഞ്ഞ എട്ടു

കോഴിക്കോട്ടെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകുന്നു; മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ്:മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചിന് പ്രവൃത്തി അനുമതി -പി.എ.മുഹമ്മദ് റിയാസ്

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണ പദ്ധതിയില്‍ പ്രവൃത്തി അവശേഷിക്കുന്ന  മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റീച്ചും  നഗരറോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി