കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി പദ്ധതി ആരംഭിച്ചു

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ് എന്നീ മേഖലകൾ സംയോജിപ്പിച്ച് കർഷകരുടെ വരുമാന വർദ്ധിപ്പിക്കുന്നതിന്നും മിഷൻ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അംഗനവാടികളിലും തിരഞ്ഞെടുത്ത കോളനികളിലും ടിഷ്യു കൾച്ചർ വാഴക്കന്നുകളും പച്ചക്കറി വിത്തുകളും വിതരണം നടത്തുന്നതിൻ്റെ ഉൽഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ കുമാർ. എൻ. എം അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ കൃഷി ആഫീസർ അശ്വതി ഹർഷൻ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ആഫീസർ ഷാജി. പി നന്ദിയും പറഞ്ഞു. വാർഡു മെമ്പർ സുരേഷ് മാസ്റ്റർ, വികസന സമിതി മെമ്പർമാരായ ഇ.ടി.ബാലൻ, ടി.കെ. വിജയൻ, രാധകൃഷ്ണൻ കൊന്നാരി, ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. വിജയൻ , എം. കുട്ട്യാലി, നാരായണൻ നായർ, വിധു. നിഷ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി നേരിട്ട് കൈമാറി

Next Story

വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു

Latest from Local News

യു.ഡി.എഫ് ഗ്രാമ മോചന യാത്രക്ക് തുടക്കമായി

ചേമഞ്ചേരി:- ഇടതു ദുർഭരണത്തിൽ നിന്നും ചേമഞ്ചേരിയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി യു ഡി എഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമ മോചന

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി

ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ തുടങ്ങി

ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം