കൊയിലാണ്ടി ഹാര്‍ബര്‍ വികസനം,പി.എം.എം.എസ്.വൈ (പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന) പദ്ധതി പ്രധാനമന്ത്രി ഓണ്‍ലൈനായി ഇന്ന് ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഹാര്‍ബറിലേ പ്രധാന മന്ത്രി മത്സ്യ സമ്പദ് യോജന(പി.എം.എം.എസ്.വൈ) പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ഓഗസ്റ്റ് 30 വെള്ളിയാഴ്ച ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്ങ്(ലലന്‍ സിങ്ങ്),കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കും. കൊയിലാണ്ടി ഹാര്‍ബറില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി.കാനത്തില്‍ ജമീല എം.എല്‍.എ. മറ്റു ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന വിവരം കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചതെന്ന് എം.എല്‍.എ ഓഫീസില്‍ നിന്ന് അറിയിച്ചു.
പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി മത്സ്യമേഖലയുടെ സമഗ്രവികസനത്തിനുളളതാണ്. പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാറും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും.മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കര്‍ഷകരുടെയും വരുമാനം ഇരട്ടിയാക്കുകയും കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കുക.യും ലക്ഷ്യമാണ്.
കൊയിലാണ്ടി ഹാര്‍ബറില്‍ 28 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു.
2020ല്‍ പ്രാഥമിക കാര്യങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയാണ് കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ മസ്ത്യ ബന്ധന യാനങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് ബര്‍ത്തിങ്ങ് ജെട്ടി,വല റിപ്പെയറിംഗ് ഷെഡ്,പാര്‍ക്കിംഗ് ഏരിയാ,റോഡ് ,വൈദ്യുതികരണം,കോള്‍ഡ് സ്‌റ്റോറേഡ്,ജല വിതരണം,ഡ്രഡ്ജിംഗ്എന്നിവ പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിലേക്ക് പ്രപ്പോസല്‍ അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും.
ഹാര്‍ബറില്‍ യാനങ്ങളുടെ എണ്ണം കൂടിയതിനാല്‍ മീന്‍ ഇറക്കുന്നതിന് മണിക്കൂറുകളോളം തൊഴിലാളികള്‍ കാത്തു നില്‍ക്കണം. ഇത് കച്ചവട സാധ്യതയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം പരിഹരിക്കാനായി 100 മീററര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും ബര്‍ത്തിങ് ജട്ടിയുടെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് ഹാര്‍ബര്‍ ബേസിനില്‍ വന്‍ തോതില്‍ മണലും ചെളിയും അടിഞ്ഞു കൂടിയിട്ടുണ്ട്. 50 ഹെക്ടര്‍ ഭാഗത്താണ് മണ്ണ് രൂപപ്പെട്ടത്. ഇതോടെ ഹാര്‍ബറിന്റെ ആഴം കുറഞ്ഞു. ഈ ചെളി ഡ്രഡ്ജിംഗ് നടത്തി നീക്കം ചെയ്യണം. ഈ പ്രവൃത്തിയും നടന്നു കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.

Previous Story

സാമൂഹ്യരംഗത്ത് വനിതകളുടെ സാന്നിധ്യം സജീവമാക്കണം ടി.വി ഗിരിജ

Next Story

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.