കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി

/

രാജ്യത്തെ തന്നെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ മുന്നോടിയായി കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സിഡിഎ കോളനി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സര്‍വേയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ ഡോ. എം ബീന ഫിലിപ്പ് അദ്ധ്യക്ഷയായി.

സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലൂടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്ന ചരിത്ര മൂഹൂര്‍ത്തിത്തിന് ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവര സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായി സാധാരണ ജനങ്ങള്‍ മാറണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഈ ലക്ഷ്യത്തോടെയാണ് ഡിജി കേരളം പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഗവേണന്‍സിന്റെ പുതിയ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള 900ലേറെ സേവനങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍ ലഭ്യമാക്കാനായി. നേരത്തേ പല ഓഫീസുകള്‍ കയറിയിറങ്ങിയാല്‍ മാത്രം ലഭിക്കുന്ന രേഖകള്‍ വീടുകളിലിരുന്ന് കുറഞ്ഞ ചെലവില്‍ നിമിഷങ്ങള്‍ക്കകം ലഭ്യമാക്കാന്‍ സാധാരണക്കാര്‍ക്ക് ഇതിലൂടെ സാധിച്ചു. ഭരണനിര്‍വഹണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ഇ-ഗവേണന്‍സ് സംവിധാനത്തിലൂടെ സാധിച്ചതായും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ വിദ്യാഭ്യാസ മേഖലയില്‍ അടക്കം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിന് സാധിച്ചു. ഡിജി കേരളം പദ്ധതിയിലൂടെ ഈ നേട്ടങ്ങള്‍ കൂടുതല്‍ ജനകീയമാക്കി മാറ്റാനാവുമെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേഷന്‍ സെക്രട്ടറി കെ യു ബിനി പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി രേഖ, ഒ പി ഷിജിന, പി ദിവാകരന്‍, ഡോ. എസ് ജയശ്രീ, പി സി രാജന്‍, കൃഷ്ണകുമാരി, കൗണ്‍സിലര്‍മാരായ ഒ സദാശിവന്‍, എന്‍ സി മോയിന്‍കുട്ടി, കെ മൊയ്തീന്‍ കോയ, ശിവപ്രസാദ്, അഡീഷനല്‍ സെക്രട്ടറി ജി ഷെറി, പി പിശ്രീധരനുണ്ണി, നവാസ് പൂനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിവസത്തിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

Next Story

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ചിനെ നയിക്കാൻ ഇനി വനിതകൾ

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണം കോഴിക്കോട് പരമൗണ്ട് ടവറിൽ വെച്ചു നടന്നു. പ്രസിഡന്റ്‌ കനകരാജന്റ് ആദ്ധ്യക്ഷതയിൽ

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ഐ സി ഡി സി ഓഫീസിനു മുന്നിൽ സൂചനാ സമരം നടത്തി

അങ്കണവാടി ജീവനക്കാർക്ക് മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ ഐ എൻ ടി യു സി കുന്നുമ്മൽ

ചക്കിട്ടപാറയിൽ മലയോര ഹൈവേ നിർമ്മാണം വീണ്ടും തുടങ്ങി

റോഡ് വീതി തർക്കം ഉയർന്നതിനെ തുടർന്ന് രണ്ടര മാസം മുമ്പ് നിർത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിർമ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്