കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് ആചരിക്കും

കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻ കാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലി ജൂലൈ 26 വെള്ളി കൊയിലാണ്ടി ടൗൺഹാളിൽ ആചരിക്കും.
500പരം ധീരയോദ്ധാക്കൾ മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാൻ വേണ്ടി വീരമൃത്യു വരിക്കുകയും ചെയ്ത സംഭവമാണിത്. അനേകം സൈനികർ ആ യുദ്ധത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷികളായി നമ്മുടെ ഇടയിൽ ഉണ്ട്. മാതൃരാജ്യത്തിന് വേണ്ടി സ്വന്തം കുടുംബത്തെയും, ബന്ധുക്കളെയും ത്യജിച്ച് ഈ രാജ്യത്തിന്റെ അഭിമാനത്തിന് കോട്ടം വരാതിരിക്കാൻ വേണ്ടി ജീവൻ ത്യജിച്ച ധീരയോദ്ധാക്കളുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കാനും, വരും തലമുറക്ക് രാജ്യസേവനം എന്തെന്ന് അറിയിക്കുവാനും വേണ്ടിയാണ് കൊയിലാണ്ടി എക്‌സ് സർവ്വീസ് മെൻ വെൽഫയർ അസോസി യേഷൻ കാർഗിൽ വിജയദിവസ് ആചരിക്കുന്നത്.

കൊയിലാണ്ടി ടൗൺ ഹാളിൽ 10 മണിക്കാണ് പരിപാടി. പ്രസിഡണ്ട് പി.വി വേണുഗോപാൽ അധ്യക്ഷനാവും. കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവർ വീരമൃത്യുവരിച്ചവരുടെ കുടുംബാഗങ്ങളേയും യുദ്ധത്തിൽ പങ്കെടുത്തവരേയും ആദരിക്കുന്നു. ബ്രിഗേഡിയർ ഡി.കെ.പത്ര (കമാൻ്റൻ്റ് ഓഫ് എൻ.സി.സി) , കേണൽ ശ്രീജിത്ത് വാര്യർ , റിട്ട.കേണൽ സുരേഷ് ബാബു, മേജർ ശിവദാസൻ,അഗരസഭ വൈസ് ചെയർമാൻ കെ സത്യൻ തുടങ്ങിയവർ പങ്കെടുക്കും.

 

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവിൽ സമ്പൂർണ ഡിജിറ്റൽ സർവ്വേ ആരംഭിച്ചു

Next Story

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്

Latest from Local News

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു

ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം 82ാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത്‌ പ്രസിഡന്റ്‌

കമല വലിയാട്ടിൽ അന്തരിച്ചു

കമല വലിയാട്ടിൽ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ നാരായണി, പരേതനായ ഗോപാലൻ, നാരായണൻ, ഭാസ്കരൻ ശവസംസ്കാരം 12 മണിക്ക്

കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും

നന്തി ടൗണിൽ നിർത്താതെ പോവുന്ന  ബസ്സുകളെ തടഞ്ഞ് യൂത്ത്ലീഗ് 

നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്