വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍

വടകര മേമുണ്ട ഹയർസെക്കന്‍ഡറി സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ കണ്ടെത്തി. സമീപത്തെ കടയില്‍ നിന്ന് സിപ്പപ്പ്  വാങ്ങിക്കഴിച്ചവര്‍ക്കാണ് രോഗബാധയെന്നാണ് പ്രാഥമിക നിഗമനം. 23 കുട്ടികള്‍ക്ക് ഇന്നലെ  രോഗം സ്ഥിരീകരിച്ചിരുന്നു.

രോഗലക്ഷണം കണ്ട പത്ത് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. 23 കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധന പ്രവർത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കുട്ടികളിൽ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സ്കൂളിന്റ സമീപത്തെ കടയില്‍ നിന്ന് സിപ് അപ് വാങ്ങി കഴിച്ചതില്‍ നിന്നാണ് രോഗബാധയെന്നാണ് വിലയിരുത്തല്‍.

വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ വേളം, വടകര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  പ്രദേശത്തെ കടകളില്‍ സിപ്പപ്പ് വില്‍ക്കുന്നത് കർശനമായി നിരോധിച്ചു. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത മൂന്ന് കടകള്‍ ഇന്നലെ അടപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

Next Story

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

Latest from Local News

താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരെ ആരോഗ്യ

ദേശീയപാത ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കും: ഷാഫി പറമ്പിൽ എം പി

വടകര: ദേശിയപാതയെന്ന ദുരിതപാതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ദേശീയപാത ദുരന്തപാതയാക്കിയ

തോരായിക്കടവിൽ പാലം തകർന്ന സംഭവം ഉന്നത തല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ

അത്തോളി ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ കോടികൾ മുടക്കി നിർമ്മിച്ച പാലത്തിൻ്റെ ബീം തകർന്നുവീഴാൻ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് ഉന്നതതല വിജിലൻസ് അന്വേഷണം