കായണ്ണ ഭഗവതി ക്ഷേത്രം ചിറ ബഹുജനപങ്കാളിത്തത്തോടെ നവീകരിക്കും

കായണ്ണ ഭഗവതിക്ഷേത്രം ചിറ ബഹുജന പങ്കാളിത്തത്തോടെ നവീകരിക്കാന്‍ തീരുമാനമായി. കാടുമൂടി കിടക്കുന്ന അവസ്ഥയിലാണ് ചിറയിപ്പോഴുള്ളത്. ഇതിനാൽ ചിറയില്‍ മാലിന്യ നിക്ഷേപവും ഉണ്ട്. ഇതേ തുടര്‍ന്ന് നവീകരണത്തിന് സാധ്യതതകള്‍ തേടുന്നത്.

കല്‍പ്പടവുകള്‍ ഇടിഞ്ഞും കാടുമൂടിയും പായലും ചെളിയും നിറഞ്ഞു കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായണ്ണ ഭഗവതിക്ഷേത്രം ചിറ ഒരു കാലത്ത് പ്രദേശത്തെ പ്രധാന ആകര്‍ഷണമായിരുന്നു. പൊതുജന സഹകരണത്തോടെ ആദ്യഘട്ടത്തില്‍ മണ്ണും ചെളിയും നീക്കം ചെയ്യും. ഒരേക്കറിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഭഗവതിക്ഷേത്രം ചിറയില്‍ മാസങ്ങള്‍ക്കുമുന്‍പ് സമൂഹവിരുദ്ധര്‍ കോഴിയറവുമാലിന്യം നിക്ഷേപിച്ചത് വലിയ രോഷത്തിന് കാരണമായിരുന്നു. പ്രദേശവാസികളില്‍ നിന്ന് ധനസമാഹരണം നടത്തി ചിറയിലെ കാടുകളും പായലും മണ്ണും ചെളിയും നീക്കം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രം ചിറ നവീകരിക്കുന്നതോടെ കായണ്ണ പ്രദേശത്തെ കിണറിലെ ജലനിരപ്പ് ഉയരുകയും ജലക്ഷാമത്തിനു പരിഹാരമാവുകയും ചെയ്യും, ചിറയ്ക്ക് സമീപത്തായി കാവും സ്ഥിതി ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂവം മരം കാവിലെ പ്രധാന ആകര്‍ഷണമാണ്. പഴക്കമുള്ള പൂമരത്തെ തറകെട്ടി സംരക്ഷിച്ചുവരുന്നത് സംസ്ഥാനത്താദ്യമായിരിക്കും. 10 ലക്ഷം രൂപയാണ് കുളം നവീകരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നുള്ള പ്രവർത്തി നടത്താന്‍ സര്‍ക്കാരില്‍ നിന്നോ ധന കാര്യസ്ഥാപനങ്ങളില്‍ നിന്നോ സഹായം ലഭിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻചാണ്ടി അനുസ്മരണ ദിനത്തിൽ ചേമഞ്ചേരി കോൺഗ്രസ് കമ്മറ്റി അഭയത്തിന് ഉച്ചഭക്ഷണ ധനസഹായം നൽകി

Next Story

കാപ്പാട് ബീച്ചില്‍ നാളെ മുതൽ മൂന്ന് ദിവസം പ്രവേശനമില്ല

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്