കൊച്ചി-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും

 

കൊച്ചി: മലയാളികള്‍ കാത്തിരിക്കുന്ന കൊച്ചി-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉടന്‍ ആരംഭിച്ചേക്കും. സര്‍വീസ് പ്രായോഗികമാണെന്ന് ഓപ്പറേഷന്‍, മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ആഴ്ചയില്‍ മൂന്ന് ദിവസം വരെ സര്‍വീസ് നടത്താനാണ് നിര്‍ദേശം.

ഓണത്തിന് മുമ്പ് തന്നെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് നേരത്തെ റെയില്‍വേയും അനൗദ്യോഗികമായി അറിയിച്ചിരുന്നത്. റെയില്‍വേ ബോര്‍ഡ് ഉടനെ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി എത്തിച്ച ട്രെയിന്‍ മാസങ്ങളോളം കേരളത്തില്‍ വെറുതേ കിടന്നിരുന്നു. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി-ബംഗളൂരു സര്‍വീസ് നടത്താനാണ് സാധ്യത.

സര്‍വീസ് നടത്തുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 10:50 ന് ബംഗളൂരുവില്‍ എത്തിച്ചേരുന്ന രീതിയിലാകും സര്‍വീസ്. മടക്കയാത്ര അടുത്ത ദിവസം പുലര്‍ച്ചെ 4:30 ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:20 ന് എറണാകുളത്ത് എത്തുന്ന രീതിയിലായിരിക്കും.

കേരളത്തില്‍ എറണാകുളത്തിന് പുറമേ തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ആയിരിക്കും സ്റ്റോപ്പുകള്‍. നിലവില്‍ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളും കേരളത്തില്‍ ഹിറ്റായി ഓടിയിട്ടും മൂന്നാം വന്ദേഭാരത് അനുവദിച്ച ശേഷം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ട് പോയത് വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബംഗളൂരു-കൊച്ചി സര്‍വീസിന്റെ പ്രായോഗികത പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചത്.

നേരത്തെ കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡി.ആര്‍.എം) ഓഫിസില്‍ ഡിവിഷണല്‍ ഓപറേഷന്‍സ് മാനേജര്‍ (ഡി.ഒ.എം) നൈനിശ്രീ രംഗനാഥ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഈ റൂട്ടില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതിന് ഓണത്തിന് മുമ്പ് സര്‍വീസ് ആരംഭിക്കുമെന്ന് മറുപടി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപകമായ നാശനഷ്ടം

Next Story

ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ തണ്ടയിൽ താഴെ കേന്ദ്രീകരിച്ച് ഒ സി ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി

Latest from Main News

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്

ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

രാമായണ പ്രശ്നോത്തരി ഭാഗം – 27

നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ