കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ട് അപകടം രണ്ടു പേർക്ക് പരിക്ക്

ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ്  മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. ഒന്നര മണിക്കൂർ ശ്രമത്തിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഹൈവെ പോലീസും, നരിക്കുനിയില്‍ നിന്നും ഫയര്‍ റസ്ക്യ സംഘവും എത്തി ഡോര്‍ കട്ട് ചെയ്തശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവര്‍ക്കും പരുക്കേറ്റു.

പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയെടുക്കുകയായിരുന്നു.മാങ്ങ കയറ്റി മഞ്ചേരിയില്‍ നിന്നും താമരശ്ശേരി -ബാലുശ്ശേരി വഴി തലശ്ശേരിക്ക് പോകുകയായിരുന്നു.

 പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.   ഹൈവെ പോലീസ് എസ്ഐ ഇ.പ്രദീപ്, പോലീസുകാരായ എംപി.ദീപക്, കെ.മനു, ഡ്രൈവര്‍ എന്‍. നവാസ്, നരുക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് കരുമല വളവ്.

Leave a Reply

Your email address will not be published.

Previous Story

മാധ്യമ നുണകൾക്കെതിരെ എസ്.എഫ്.ഐ പ്രതിരോധം

Next Story

കേരളം ഇന്ന് കാണുന്ന വികസനം ഉമ്മൻ‌ചാണ്ടിയുടെ ദീർഘവീക്ഷണം- പി. കെ രാഗേഷ്

Latest from Local News

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത

കക്കയം പവർഹൗസ് പെൻസ്റ്റോക് നിർമാണത്തിന് ഭൂമി നൽകിയ കർഷകരുടെ നികുതി സ്വീകരിച്ചു

 20 വർഷമായി തുടരുന്ന നിരന്തര ശ്രമങ്ങൾക്ക് ശേഷം കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഗ്രാമത്തിലെ അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ