സിദ്ധാർഥന്റെ മരണം; വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ അന്നത്തെ വൈസ് ചാൻസിലർ  എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംഭവത്തിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ വിസിക്ക് വീഴ്ച സംഭവിച്ചെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. നേരത്തെ, സംഭവത്തിൽ കൃത്യമായ നടപടിയെടുത്തില്ലെന്ന് കാരണത്തിൽ വിസി എം ആർ ശശീന്ദ്രനാഥിനെ ചാൻസിലർ കൂടിയായ ഗവർണർ പുറത്താക്കിയിരുന്നു.

സിദ്ധാർത്ഥൻ്റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്നതാണ് പ്രധാനമായും കമ്മിഷൻ അന്വേഷിച്ചത്. സർവ്വകലാശാലയിലെ ജീവനക്കാർ, സിദ്ധാർത്ഥൻ്റെ സുഹൃത്തുക്കൾ, മാതാപിതാക്കൾ അടക്കം 28 പേരിൽ നിന്നാണ് കമ്മിഷൻ മൊഴിയെടുത്തത്.

കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനാണ് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ ആദ്യം യുജിസി ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. അന്വേഷണത്തിൽ സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്‌പെൻഷൻ നൽകി.

Leave a Reply

Your email address will not be published.

Previous Story

കർക്കടകത്തിൽ രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാം ആയൂർവേദത്തിലൂടെ

Next Story

മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു

Latest from Main News

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്

ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

രാമായണ പ്രശ്നോത്തരി ഭാഗം – 27

നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ