കേന്ദ്രസര്‍ക്കാര്‍ നീറ്റ് കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു

നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കേന്ദ്രസര്‍ക്കാര്‍ കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. നീറ്റ് കൗണ്‍സിലിംഗ് നടപടികള്‍ ഈ മാസം മൂന്നാംവാരം ആരംഭിക്കുമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വ്യാപകമല്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും എന്‍ടിഎയും. അതിനാല്‍ പുനപരീക്ഷ വേണ്ടെന്നാണ് കേന്ദ്രത്തിൻ്റെ സത്യവാങ്മൂലം.

നാളെയാണ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ഇതിനിടയിലാണ് കൗണ്‍സിലിംഗ് നടപടികള്‍ക്ക് തുടക്കം കുറിച്ച് മെഡിക്കല്‍ കോളേജുകളോട് ഔദ്യോഗിക വെബ്‌സൈറ്റില്‍ സീറ്റ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയുടെ നിര്‍ദേശം. സ്ഥാപനം പോര്‍ട്ടലിലേക്ക് പ്രവേശിക്കുന്നതിനുള്ള യൂസര്‍ ഐഡിയും പാസ്വേര്‍ഡും മുന്‍വര്‍ഷങ്ങളിലേത് തന്നെയാണെന്നും നോട്ടീസില്‍ പറയുന്നു. പാസ്വേഡ് മറന്നുപോയാലോ പുതിയ പാസ് വേർഡ് സൃഷ്ടിക്കണമെന്ന് തോന്നിയാലോ അവര്‍ക്ക് പുതിയവ ക്രിയേറ്റ് ചെയ്യാനുളള സൗകര്യവും നല്‍കിയിട്ടുണ്ട്. സംശയങ്ങളുണ്ടെങ്കില്‍ സ്ഥാപനത്തിന് എംസിസിയെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ബന്ധപ്പെടാം.

നാല് ഘട്ടമായാണ് നീറ്റ് കൗണ്‍സിലിംഗ് നടക്കുക. വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും പൂനെയിലെ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളിലെയും ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളും നീറ്റ് യുജി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും. 24 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്. ക്രമക്കേടിനെ തുടര്‍ന്ന് നീറ്റില്‍ പുനപരീക്ഷ അടക്കം കാര്യങ്ങളിൽ സുപ്രീംകോടതിയില്‍ നിന്നുളള അന്തിമ വിധിയും ഏറെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published.

Previous Story

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്‌ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി

Next Story

ആനക്കുളം വളം ഡിപ്പോയിൽ നിന്നും സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്നു

Latest from Main News

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം പിടിയിൽ

ട്രെയിനിന്റെ വാതിലിനരികിൽ യാത്ര ചെയ്യുന്നവരെ ഉത്തരേന്ത്യൻ മാതൃകയിൽ ആക്രമിച്ച് ഫോണും പണവും കവരുന്ന സംഘം അറസ്റ്റിൽ. എറണാകുളം, ആലുവ കേന്ദ്രീകരിച്ച് ഇത്തരത്തിൽ

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം

14 ഇനം അവശ്യവസ്തുക്കളോടെ ഓണക്കിറ്റ്

ഓണക്കിറ്റ് എഎവൈ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും വിതരണം ചെയ്യുന്നത് 14 ഇനം അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച്

ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ്

രാമായണ പ്രശ്നോത്തരി ഭാഗം – 27

നാഗമാതാവ് ആര് ? സുരസാദേവി   ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ? ത്രികുടം   ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ