ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു

/

ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

കോഴിക്കോട് നടക്കാവിലുള്ള ‘ക്രസന്റ് ഹൗസ്’ എന്ന വീടിനാണ് കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചത്. ഏകദേശം 49 ലക്ഷം രൂപയുടെ ബാധ്യതയെത്തുടർന്നാണ് ബാങ്ക് നടപടികളിലേക്ക് നീങ്ങിയത്.

 

 

പ്രശ്നം പരിഹരിക്കാമെന്ന് പാർട്ടി നേതൃത്വം അറിയിച്ചതായി മുനീർ മാധ്യമങ്ങളോട് പറഞ്ഞു. പല വ്യക്തികളും സാമ്പത്തികമായി സഹായിക്കാമെന്ന് മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അത് സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published.