റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മയെയും മകളെയും പോലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പേരാമ്പ്ര സ്വദേശിനിയും മകളും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പേരാമ്പ്ര പോലിസിന് ഈ വിവരം ലഭിച്ച ഉടൻ അവർ കൊയിലാണ്ടി സ്റ്റേഷനിലെ വയർലെസ്സിൽ ബന്ധപ്പെട്ടു അടിയന്തിര നടപടി ആവശ്യപ്പെട്ടു. കൊയിലാണ്ടി എസ് ഐ ഗ്രീഷ്മയും സംഘവും ഉടൻ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. ആ സമയം രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ ഇരിപ്പിടത്തിൽ കരഞ്ഞിരിക്കുകയായിരുന്നു അമ്മയും മകളും. ഇവരെ അനുനയിപ്പിച്ച് പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരുകയായിരുന്നു.വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും അപ്പോഴേക്കും കൊയിലാണ്ടിയിൽ എത്തിയിരുന്നു.പൊലീസിന്റെ സംയോജിതമായ ഇടപെടൽ കാരണമാണ് ഇവർക്ക് ജീവൻ തിരിച്ചുകിട്ടാനായത്. പോലിസിന് നൽകാം വലിയൊരു ബിഗ് സല്യൂട്ട്.
Latest from Main News
നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത്
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു.ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ
വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും 2026-27 വർഷത്തെ ഉന്നതി ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ
മരണാനന്തര ബഹുമതിയായി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ല. പാർട്ടി നിലപാടും മുൻപ് കമ്മ്യൂണിസ്റ്റ് നേതാക്കൾ







