ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിൽ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ  പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാൽ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത്‌ വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്.

ആദ്യഘട്ടത്തിൽ അഭിഭാഷകനെ കണ്ട് മുൻ‌കൂർ ജാമ്യത്തിനായി യുവതി ശ്രമിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു അതിന് ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് എത്രയും വേഗം പൊലീസ് പുറത്തിറക്കുന്നതും.അതേസമയം, പൊലീസിനെതിരെ ആരോപണവുമായി ദീപകിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതി ഷിംജിത മുസ്തഫയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കിയെന്നാണ് ആരോപണം. പ്രധാന തെളിവ് ബസിലെ ദൃശ്യങ്ങളാണ്, പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചെന്നും ബന്ധു വിജയ് പറഞ്ഞു. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ സമയം ലഭിച്ചു. മൊഴിയെടുത്ത ശേഷം യുവതിയെ പൊലീസ് നിരീക്ഷിക്കണമായിരുന്നു എന്നാൽ അതുണ്ടായില്ല അവർ മൊബൈൽ ഫോൺ നശിപ്പിച്ചിട്ടുണ്ടാകാം. ദീപക്കാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ അപ്പോൾ തന്നെ അറസ്റ്റിലാകുമായിരുന്നില്ലേയെന്നും കുടുംബത്തിന് നീതി കെട്ടുമോ എന്ന് ആശങ്കയുണ്ടെന്നും ബന്ധു പറഞ്ഞു.

Leave a Reply

Your email address will not be published.