ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടിയോളം രൂപ നഷ്ടമായി

ഓൺലൈൻ ട്രേഡിംഗിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുന്ന സൈബർ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാകുന്നു. കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥന് ഒരു കോടി 21 ലക്ഷം രൂപയും, തോടന്നൂർ സ്വദേശിയായ ഒരു ബിസിനസുകാരന് 45 ലക്ഷം രൂപയും നഷ്ടമായതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. സംഭവത്തിൽ അത്തോളി പൊലീസ്, സൈബർ ക്രൈം പൊലീസ് എന്നിവർ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റഗ്രാം ലിങ്കുകൾ വഴിയും വാട്സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപങ്ങളെക്കുറിച്ച് സംസാരിച്ചു ട്രേഡിംഗിലേക്ക് ആകർഷിക്കുകയാണ് ഇവരുടെ രീതി. വിശ്വാസം നേടുന്നതിനായി ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുകയും, തുടക്കത്തിൽ ചെറിയ ലാഭം തിരികെ നൽകുകയും ചെയ്യും. ഇത് വിശ്വസിച്ച ഇരകൾ വൻ തുകകൾ നിക്ഷേപിക്കുന്നതോടെ തട്ടിപ്പുകാർ പണം കൈക്കലാക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡമ്മി അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്നത്. ഇത്തരം തുകകൾ ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റി യു.എസ്.ഡി.ടി, ക്രിപ്റ്റോ കറൻസി എന്നിവയാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്.

പോലീസും ബാങ്കുകളും മാധ്യമങ്ങളും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും നിരവധി പേർ ഇപ്പോഴും ഇത്തരം കെണികളിൽ അകപ്പെടുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്നും, അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളിൽ വീഴരുതെന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് മുന്നറിയിപ്പ് നൽകി.

തട്ടിപ്പിൽ വീഴാതിരിക്കാൻ:

  • അപരിചിത ലിങ്കുകൾ ഒഴിവാക്കുക: ഇൻസ്റ്റഗ്രാം, ടെലഗ്രാം വഴി അമിത ലാഭം വാഗ്ദാനം ചെയ്യുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

  • വ്യാജ ആപ്പുകൾ തിരിച്ചറിയുക: പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്തതും നേരിട്ട് അയച്ചു തരുന്നതുമായ ട്രേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

  • സൗഹൃദങ്ങളിൽ ജാഗ്രത: സമൂഹമാധ്യമങ്ങൾ വഴി നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കുന്ന അപരിചിതരെ വിശ്വസിക്കരുത്.

  • ചെറിയ ലാഭം ഒരു കെണിയാണ്: തുടക്കത്തിൽ ലഭിക്കുന്ന ചെറിയ തുകകൾ വൻ നിക്ഷേപത്തിനുള്ള പ്രലോഭനമാണെന്ന് തിരിച്ചറിയുക.

  • പരാതിപ്പെടാൻ വൈകരുത്: തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ വിവരം അറിയിക്കുക. ആദ്യ രണ്ട് മണിക്കൂർ (ഗോൾഡൻ അവർ) വളരെ നിർണായകമാണ്.

Leave a Reply

Your email address will not be published.

Previous Story

റെയിൽവേ എഞ്ചിനിയർ സി. സന്ദീപിന് അവാർഡ്

Next Story

സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് പ്രഖ്യാപിച്ച് സിനിമ സംഘടനകൾ

Latest from Main News

കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു

വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്.

തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്ഐടി പരിശോധന

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) പരിശോധന. വൻ പോലീസ്

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്

തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ