തദ്ദേശ സ്ഥാപന അധ്യക്ഷൻ, ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് ഇന്നും നാളെയും

2025 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നും നാളെയും ജില്ലയിൽ നടക്കും.
ഇന്ന് (ഡിസംബർ 26) കോഴിക്കോട് ജില്ലയിലെ മുനിസിപ്പൽ കൗൺസിലുകളിലും കോർപ്പറേഷനുകളിലും ചെയർപേഴ്സൺ, മേയർ തിരഞ്ഞെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും. ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കും. നാളെ (ഡിസംബർ 27) ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 10.30നും, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലുമുള്ള തിരഞ്ഞെടുപ്പുകൾക്ക് ജില്ലാ കലക്ടറാണ് വരണാധികാരി. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. മുനിസിപ്പാലിറ്റികളിൽ പ്രത്യേകമായി നിയോഗിച്ച വരണാധികാരികൾ ചുമതല നിർവഹിക്കും.

ജില്ലാ പഞ്ചായത്ത്, പയ്യോളി, കൊടുവള്ളി, മുക്കം നഗരസഭകൾ എന്നിവയിൽ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമാണ്. ഫറോക്ക് നഗരസഭയിൽ
പട്ടിക ജാതി സ്ത്രീയും കൊയിലാണ്ടിയിൽ പട്ടിക ജാതി സംവരണവും ആണ്. മേലടി, പേരാമ്പ്ര, പന്തലായനി, ചേളന്നൂര്‍, കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്തുകളിൽ സ്ത്രീ സംവരണവും കൊടുവള്ളി ബ്ലോക്കിൽ പട്ടിക ജാതി സ്ത്രീ സംവരണവും ആണ്. 70 ഗ്രാമ പഞ്ചായത്തുകളിൽ 32 എണ്ണത്തിൽ സ്ത്രീ സംവരണവും മൂന്ന് എണ്ണം വീതം പട്ടിക ജാതി സ്ത്രീ സംവരണവും പട്ടികജാതി സംവരണവും ആണ്. നന്മണ്ട ഗ്രാമ പഞ്ചായത്തിൽ പട്ടിക വർഗത്തിനായാണ്‌ അധ്യക്ഷ സ്‌ഥാനം സംവരണം ചെയ്തിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒരാൾ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. ഒരാൾ മാത്രം മത്സരിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഒന്നിലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേന വോട്ടെടുപ്പ് നടത്തും.
തിരഞ്ഞെടുപ്പ് യോഗത്തിന് അംഗങ്ങളുടെ പകുതിയെങ്കിലും ക്വാറം ആവശ്യമാണ്. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. സമനില വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
വോട്ടെടുപ്പ് പൂർത്തിയായ ശേഷം വരണാധികാരിയുടെ നേതൃത്വത്തിൽ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേൽക്കും.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

Next Story

ചെങ്ങോട്ടുകാവ് മേലൂർ ഇൻശാഹ് വീട്ടിൽ അബ്ദു റഹിമാൻ അന്തരിച്ചു

Latest from Main News

രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് നിലവിൽ വന്നു. ഓര്‍ഡിനറി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയും മെയില്‍/ എക്‌സ്പ്രസ് നോണ്‍

തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്:  തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ക്രിസ്മസ് തിരക്ക്; ഹൗസ്‌ബോട്ടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന നിയമം ലംഘിച്ച ബോട്ടുകൾക്ക് 1,30,000 രൂപ പിഴയിട്ടു

ക്രിസ്മസ് ദിനത്തിലെ തിരക്കിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കോഴിക്കോട് അകലാപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഹൗസ്‌ബോട്ടുകളിൽ കേരളാ മാരിടൈം ബോർഡ് എൻഫോഴ്സ്മെന്റ് വിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ

സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ