കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന്‍ വികസന സ്‌കീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഷാഫി പറമ്പില്‍ എം പിയെ അറിയിച്ചു. ഇതു സംബന്ധിച്ച് എം പി നല്‍കിയ നിവേദനം ബന്ധപ്പെട്ട റെയില്‍വേ അധികൃതര്‍ക്ക് അയച്ചു കൊടുത്തതായി മന്ത്രി അറിയിച്ചു. കൊയിലാണ്ടി സ്റ്റേഷന്‍ ഗ്രേഡ് ഉയര്‍ന്നത് കണക്കിലെടുത്ത് സ്റ്റേഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എം പി ആവശ്യപ്പെട്ടത്. വടകര,മാഹി സ്റ്റേഷനുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനാണിത്. അതിനാല്‍ വരുമാനവും ഉയര്‍ന്നിട്ടുണ്ട്.
കൊയിലാണ്ടി സ്റ്റേഷനിലെ നിലവിലുളള കെട്ടിടത്തിന് ആവശ്യത്തിന് സൗകര്യമില്ല.സ്‌റ്റേഷനില്‍ കുടിവെള്ള വിതരണത്തിന് കൂടുതല്‍ സൗകര്യം വേണം. വൈദ്യൂതി വിളക്കുകള്‍ കൂടുതല്‍ വേണം.രണ്ടും പ്ലാറ്റ്‌ഫോം മേല്‍ക്കൂര നീട്ടണം. ആദ്യത്തെയും അവസാനത്തെയും കംപാര്‍ട്ടുമെന്റുകള്‍ ഷെല്‍ട്ടര്‍ ഇല്ലാത്ത സ്ഥലത്താണ് വന്നു നില്‍ക്കുന്നത്. അതിനാല്‍ വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ വണ്ടിയില്‍ കയറുന്നതും ഇറങ്ങുന്നതും.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ഒന്‍പത് കോടി രൂപയുടെ പദ്ധതി റെയില്‍വേയുടെ പരിഗണനയിലുണ്ടെന്ന് ഷാഫി പറമ്പില്‍ എം പി നേരത്തെ യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ എം.പി അറിയിച്ചിരു്‌നനു.
പാലക്കാട് ഡിവിഷനില്‍ അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍ വികസനത്തിനായി 18 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി സ്റ്റേഷനില്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം -കണ്ണൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 16305 / 16306), മംഗളൂരു സെന്‍ട്രല്‍ -കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(നമ്പര്‍ 22609 / 22610), ചെന്നൈ സെന്‍ട്രല്‍ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്(നമ്പര്‍ 22637 / 22638 ), ലോക്മാന്യ തിലക് തിരുവനന്തപുരം ലോക്മാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്(നമ്പര്‍ 16345 / 16346),തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (നമ്പര്‍ 06163 / 06164 )എന്നീ വണ്ടികള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണമെന്നാണ് എം പി ആവശ്യപ്പെട്ടത്.
Latest from Main News
മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന്
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് അടിയിലെ റോഡിൽ നിന്നും 30 ലിറ്റർ ചാരായവുമായി രണ്ടു പേർ അറസ്റ്റിൽ. കീഴരിയൂർ കുട്ടമ്പത്തു
വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിൻ്റെ (എസ്ഐടി) പരിശോധന. വൻ പോലീസ്
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ്







