ഒന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിംഗ് ശതമാനം 50 ശതമാനത്തോട് അടുത്തു. മലയോര മേഖലയിലടക്കം കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
Latest from Main News
ബാലുശ്ശേരി കാലിക്കറ്റ് ആദർശ സംസ്‌കൃത വിദ്യാപീഠം ക്യാംപസിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അധ്യാപകൻ തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ക്ലാസ് മുറിയിലേക്കു നടന്നുപോകുമ്പോൾ വേദാന്തം
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകള്‍ക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്നും സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഒത്തുതീർപ്പും ഉണ്ടാകില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ
കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ഒരു നിമിഷത്തെ ആവേശത്തിനായി റോഡുകൾ മുഴുവൻ കരളിളക്കുന്ന സൈലൻസർ ശബ്ദം പടർത്തുന്ന പ്രവണതയെയും, ഗതാഗതക്കുരുക്കിലും അനാവശ്യ ഹോൺ പൊട്ടിക്കുന്നവരെയും നേരിട്ട് വിമർശിച്ചു







