ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

/

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി. ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്. നട തുറന്ന് 22 ദിവസങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽ ദർശനം നടത്തിയ ഭക്തരുടെ ആകെ എണ്ണം 20 ലക്ഷം കവിഞ്ഞു. സ്പോട്ട് ബുക്കിങ് വഴി 14,368 അയ്യപ്പന്മാരും ദർശനം നടത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ അധികൃതർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്.

ശബരിമലയിൽ കാനനപാത വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. തിരക്ക് വർധിക്കുമ്പോഴും, സുഖകരമായ ദർശനം സാധ്യമാക്കുന്നതിനായി പോലീസും ദേവസ്വം ബോർഡും സർക്കാരും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പെരിയാർ കടുവാ സങ്കേതത്തിലൂടെയുള്ള കാനനയാത്രയിൽ, വനംവകുപ്പ്, പോലീസ്, ആരോഗ്യവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം ഭക്തർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ കരുതലുകൾക്ക് തീർത്ഥാടകർ നന്ദി അറിയിച്ചു. തിരക്കുണ്ടെങ്കിലും ഇത്തവണ ഒരുക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങളിൽ ഭക്തർ പൂർണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published.

Previous Story

മികച്ച പബ്ലിക്കേഷൻ പ്രവർത്തനത്തിനുള്ള ഇന്ത്യൻ ടീച്ചേഴ്സ് ഓഫ് സൈക്യാട്രി അവാർഡ് ഡോ. വർഷയ്ക്ക്

Next Story

കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

Latest from Main News

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക