ചേമഞ്ചേരി: കേരളമാകെ യു ഡി എപ് തരംഗം ആഞ്ഞുവീശുകയാണെന്നും,യു ഡി എഫ് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തിരുവങ്ങൂരില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ പ്രതിപക്ഷം സമര്‍പ്പിച്ച കുറ്റപത്രം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യുകയാണ്. ഇടത് സര്‍ക്കാറിന്റെ തീവെട്ടി കൊളളയില്‍ അമ്പരന്ന് നില്‍ക്കുകയാണ് കേരളം. ശബരിമല സ്വര്‍ണ്ണം അടിച്ചുമാറ്റിയ കൊളളസംഘത്തിന് നേതൃത്വം നല്‍കിയത് സി പി എമ്മാണ്. കോടതി തക്ക സമയത്ത് ഇടപെട്ടിലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം പോലും അടിച്ചു മാറ്റുമായിരുന്നു.അഴിമതിയും ധൂര്‍ത്തും ആഡംബരവും കാരണം സംസ്ഥാന ഖജനാവ് പൂര്‍ണ്ണമായും കാലിയായിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം കാരണം മുണ്ട് മുറുക്കിയുടുക്കാനാണ് ധനമന്ത്രി ബാലഗോപാല്‍ ആവശ്യപ്പെട്ടത്. എല്ലാവരും മുണ്ടു മുറുക്കിയുടുത്തപ്പോള്‍ മുഖ്യമന്ത്രികസേര ഒഴിയാന്‍ മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ 1.10 കോടി ചെലവഴിച്ചു പിണറായി വിജയന് പുതിയ കാര്‍ വാങ്ങി കൊടുത്തിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ കൊഞ്ഞനം കാട്ടുന്നതിന് തുല്യമാണിതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. വിജയന്‍ കണ്ണഞ്ചേരി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്,
കെ പി സി സി മെമ്പര്‍ സി.വി.ബാലകൃഷ്ണന്‍,റഷീദ് വെങ്ങളം,മുരളിധരന്‍ തോറോത്ത്,മാടഞ്ചേരി സത്യനാഥന്‍,എം.പി.മൊയ്തീന്‍ കോയ,അനസ് കാപ്പാട്,അനില്‍ പാണലില്‍,ഷബീര്‍ എന്നിവര്‍ സംസാരിച്ചു.ചേമഞ്ചേരി പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി.
Latest from Main News
ജല്‍ ജീവന്‍ മിഷന്‍: 15 ഗ്രാമപഞ്ചായത്തുകളിലെ അഞ്ചുലക്ഷം പേർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും *ജില്ലാ കളക്ടര്‍ പദ്ധതി
. കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ. സി ജെ
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ
കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ
തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.







