മുഖ്യമന്ത്രി പിണറായി വിജയൻ അത്തോളിയിൽ ; കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ചു

/

അത്തോളി :കൊയിലാണ്ടി എം എൽ എ അന്തരിച്ച കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോയി കുളത്തെ കാനത്തിൽ വീട്ടിൽ എത്തി.
ഞായറാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയെ ജമീലയുടെ ഭർത്താവ് അബ്ദുറഹിമാൻ , മക്കളായ ഐറിജ് റഹ്മാൻ , അനുജ ഷുഹൈജ് , സഹോദരൻ ജമാൽ , സഹോദരി ഭർത്താവ് ഷുഹൈബ് എന്നിവർ ചേർന്ന് വീടനകത്തെ മുറിയിലേക്ക് സ്വീകരിച്ചു. 15 മിനിറ്റ് നേരം മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നല്ല നേതാവാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി ആശ്വാസവാക്കുകൾക്കിടയിൽ പങ്കുവെച്ചു. മരണ ദിവസം മുഖ്യമന്തി വിദേശത്തായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിന് ശേഷം കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് ചോയികുളത്തെ വീട്ടിൽ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വടകര റൂറൽ , എലത്തുർ , അത്തോളി പോലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാൻ പ്രദേശത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നാട്ടുകാരും എത്തിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

റബർ തോട്ടത്തിൽ റോക്കറ്റ് രൂപത്തിലുള്ള വസ്തു; ജനവാസമേഖലയിലെ സംഭവം ആശങ്ക ഉയർത്തുന്നു

Next Story

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ എറണാകുളം ജില്ലാ കോടതി ഇന്ന് വിധി പറയും

Latest from Main News

അയ്യൻകാളി സ്പോർട്‌സ് സ്കൂൾ സെലക്ഷൻ ട്രയൽ നടത്തുന്നു

പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ മോഡൽ റസിഡൻഷ്യൽ സ്പോർട്‌സ് സ്കൂകൂളിൽ പട്ടികജാതി/പട്ടികവർഗ്ഗ

എസ്ഐആറിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

സംസ്ഥാന ബജറ്റില്‍ കാപ്പാട് വികസനത്തിന് പത്ത് കോടി

കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക