ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടക തിരക്ക് തുടർന്നിരിക്കുകയാണ്. മണ്ഡല–മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നട തുറന്ന് 19 ദിവസം പിന്നിടുമ്പോൾ, ഇന്നലെ മാത്രം 84,872 തീർത്ഥാടകർ ദർശനം പൂർത്തിയാക്കി മലയിറങ്ങി. ഇതുവരെ 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ദേവസ്വത്തിന്റെ അവലോകന യോഗം ഇന്ന് ചേരും.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായതിനാൽ സ്പോട്ട് ബുക്കിംഗിൽ ഇളവ് നൽകുകയും ചെയ്തു. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിനെ തുടർന്ന് സന്നിധാനത്ത് കാർത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരർ മഹേഷ് മോഹനർ തിടപ്പള്ളിയിൽ പ്രത്യേകമായി സജ്ജമാക്കിയ കളത്തിൽ ദീപം കൊളുത്തുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് ആരംഭിക്കും

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് ആരംഭിക്കും

തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വോട്ടിങ് യന്ത്രങ്ങളിലെ കാന്‍ഡിഡേറ്റ് സെറ്റിങ് ഇന്ന് (ഡിസംബർ 5) ആരംഭിക്കും. 3,940 കൺട്രോള്‍ യൂണിറ്റുകളും 10,060 ബാലറ്റ്

രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന

ബിഎൽഒമാരുടെ ആത്മഹത്യകൾ: ജോലിഭാരം കുറയ്ക്കാൻ അടിയന്തര നിർദേശം നൽകി സുപ്രീം കോടതി

തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള ജോലിഭാരത്താൽ ബിഎൽഒമാരുടെ ആത്മഹത്യകൾ തുടർ സംഭവങ്ങളാകുന്ന സാഹചര്യത്തിൽ സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി

രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ; രാഹുൽ കീഴങ്ങാൻ സാധ്യത

ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന്