രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള വ്യക്തിപരമായ സൗഹൃദം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. ആരിലേക്കും ചൂഴ്ന്നിറങ്ങാനുള്ള ശ്രമം നടത്തിയിട്ടില്ല. രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്ന കാലത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയോടൊപ്പമാണ് താനെന്നും ഷാഫി പറമ്പില്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

‘രേഖാമൂലം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രാഥമികമായി പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. ഒരു ആക്ഷേപം ഉയര്‍ന്നയുടന്‍ നടപടിയെടുക്കാന്‍ കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കഴിഞ്ഞിട്ടില്ല. പിന്നീട് കേസില്‍ പൊലീസ് നടപടികള്‍ തടസ്സപ്പെടാതിരിക്കാനുള്ള സൗകര്യമൊരുക്കാനും കോണ്‍ഗ്രസ് മടിച്ചില്ല. പാര്‍ട്ടിക്ക് ലഭിച്ച പരാതിയും ഒറ്റയ്ക്ക് അന്വേഷിക്കുന്നതിന് പകരം പാര്‍ട്ടി ഡിജിപിക്ക് കൈമാറി. എല്ലാം നിയമപരമായിട്ട് മുന്നോട്ട് പോവട്ടെയെന്നാണ് തുടക്കംമുതലേ കെപിസിസിയുടെ നിലപാട്.’ ഷാഫി വ്യക്തമാക്കി.

‘പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഒറ്റക്കെട്ടായ തീരുമാനത്തെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കപ്പുറം കാര്യങ്ങള്‍ പറയാന്‍ താനാളല്ല. പൂര്‍ണമായും പാര്‍ട്ടിക്കാരനാണ് താന്‍. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ല.’

‘രാഹുലുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. അയാളുടെ സംഘടനാപ്രവര്‍ത്തനങ്ങളാണ് പിന്തുണച്ചത്. സംഘടനക്കകത്ത് വളര്‍ന്നുവരുന്ന രാഷ്ട്രീയപ്രവര്‍ത്തകരെ പിന്തുണയ്‌ക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ട്. എന്നാലും, ഒരാളുടെയും വ്യക്തിപരമായ ജീവിതത്തിലേക്ക് ചൂഴ്ന്നിറങ്ങാന്‍ ശ്രമിച്ചിട്ടില്ല.’

ഇത്തരം വിഷയങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് സ്വീകരിച്ചിട്ടില്ലാത്ത നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചതെന്നും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

.

Leave a Reply

Your email address will not be published.

Previous Story

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

Latest from Main News

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും

കേരളത്തിലെ എസ്ഐആറിന് ശേഷമുള്ള അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. എസ്ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.