രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോൺഗ്രസ് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തിരുവനന്തപുരത്തെ ജില്ലാ കോടതിയിലാണ് കേസിലെ നാലാം പ്രതിയായ സന്ദീപ് വാര്യർ ജാമ്യം തേടി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

ഈ കേസിലെ മറ്റൊരു പ്രതി രാഹുൽ ഈശ്വർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അതിനിടെ സന്ദീപ് വാര്യർക്കെതിരെ പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. ജില്ലാ സെക്രട്ടറി കെസി റിയാസുദ്ദീനാണ് പരാതി നൽകിയത്.

പരാതിയുമായി ബന്ധപ്പെട്ട് ഇന്നലെ സന്ദീപ് വാര്യർക്കെല്ലാം ഉൾപ്പെടെ നാലുപേരെ പ്രതിയാക്കിയിരുന്നു.

സന്ദീപ് വാര്യർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ:

  • സ്ത്രീത്വത്തെ അപമാനിക്കൽ.
  • ഭീഷണിപ്പെടുത്തൽ.
  • ഇരയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തൽ.
  • ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം.

എങ്കിലും, മുൻകൂർ ജാമ്യാപേക്ഷയിൽ സന്ദീപ് വാര്യർ വാദിക്കുന്നത്, യുവതിയുടെ സ്വകാര്യ വിവരങ്ങൾ മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ല എന്നതാണ്. യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ് ഒരു വർഷം മുൻപ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതാണ്. ഇത് ചിലർ ദുരുപയോഗം ചെയ്തേക്കാമെന്നും, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തെന്നും, അതിജീവിതയെ അപമാനിക്കുന്ന പ്രവർത്തി നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ ആണ് കേസിലെ ഒന്നാം പ്രതി. രാഹുൽ ഈശ്വറിന്റെ അറസ്റ്റിന് പിന്നാലെ, സ്പെഷ്യൽ  ഇൻവെസ്റ്റിഗേഷൻ സംഘം മറ്റ് പ്രതികളെയും ചോദ്യം ചെയ്യാനുള്ള നടപടികൾ നടത്തിവരുകയാണ്.

Leave a Reply

Your email address will not be published.