അരിക്കുളം: ഫലം ഇച്ഛിക്കാതെ കർമം ചെയ്യലാണ് യഥാർത്ഥ സേവനമെന്നും അമിത ആസക്തിയാണ് പല ദുഃഖങ്ങളുടേയും മൂലകാരണമെന്നും ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരി പറഞ്ഞു. അരിക്കുളത്ത് പരദേവതാ ക്ഷേത്രത്തിൽ സംഘടിപ്പിച്ച മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്താഹ സമിതി ചെയർമാൻ വാസുദേവൻ ദേവാഞ്ജലി ആധ്യക്ഷ്യം വഹിച്ചു. ക്ഷേത്രം മേൽ ശാന്തി രാജൻ സ്വാമി എരവട്ടൂർ, രാധാകൃഷ്ണൻ എടവന , ക്ഷേത്ര ഊരാള സ്ഥാനം വഹിക്കുന്ന വിമലമ്മ മേലേടത്തിൽ, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് വേലയുധ ൻ ചിത്തിര, സെക്രട്ടറി മണി എടപ്പള്ളി, കൺവീനർ രാധാകൃഷ്ണൻ എടവന , പി.എം. രാധ, പ്രസന്ന ശ്രീകൃഷ്ണ വിഹാർ , മൂലത്ത് ജാനു അമ്മ എന്നിവർ സംസാരിച്ചു. ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തറ ആചാര്യ സ്ഥാനം വഹിക്കുന്ന യജ്ഞം നവംബർ 30 ഞായറാഴ്ച സമാപിക്കും.
