ഓൺലൈൻ ടാക്സികളായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് നിയമോപദേശം തേടിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ നാഗരാജു ചകിലം അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഓലയ്ക്കും ഊബറിനും കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ അറിയിച്ചു.
സംസ്ഥാന സർക്കാൻ്റെ 2024 ഓൺലൈൻ അഗ്രിഗേറ്റർ നയം പ്രകാരം ഇതുവരെ ഒരു ഓൺലൈൻ ടാക്സി കമ്പനി മാത്രമാണ് രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അവർ ബൈക്ക് ടാക്സി സർവീസിന് വേണ്ടിയാണ് അപേക്ഷ സമർപ്പിച്ചതെന്നും രജിസ്ട്രേഷൻ നടപടികൾക്കായി ആവശ്യമായി മറ്റ് വിവരങ്ങളും കമ്പനി ഇതുവരെ നൽകിട്ടില്ലയെന്നും പറയുന്നു.
