വാസുവിൻ്റെ അറസ്റ്റ്: മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറി – മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ തിരുവിതാംകൂർ ദേവസ്വം ബോഡ് ചെയർമാനും സി.പി.എമ്മിൻ്റെ അതീവ വിശ്വസ്തനുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറപ്പെട്ടിരിക്കുകയാണ്. വാസു നിസ്സാരനല്ല. മുൻ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. നിയന്ത്രണത്തിലുള്ള പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ട വാസു, ശബരിമല സ്ത്രീ പ്രവേശ സമരകാലത്ത്, ദേവസ്വം ബോഡ് ചെയർമാൻ എന്ന നിലയിൽ നടത്തിയ നീക്കം പൊതുസമൂഹത്തിന് വ്യക്തമായറിയാം.

ബഹു: കേരള ഹൈക്കോടതിയുടെ പൂർണ്ണ നിരീക്ഷണത്തിൽ നടന്ന എസ്. ഐ.ടി. അന്വേഷണം മാത്രമാണ് ശബരിമല സ്വർണ കൊള്ള സംബന്ധമായ അന്വേഷണം ഇത്രത്തോളം എത്തിച്ചത്. മുഖ്യമന്ത്രിയും സി.പി.എമ്മും വാസുവിൻ്റെ അറസ്റ്റോടെ പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുന്നു.
ഒരു സമൂഹത്തെ മുഴുവൻ ഇരുട്ടിലാക്കി, സി.പി.എം. നിയന്ത്രണത്തിലുള്ള ബോർഡ് നടത്തിയ സ്വർണ്ണക്കവർച്ച തീർത്തും ലജ്ജാകരമാണ്, അപലപനീയമാണ്.

കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നുവെങ്കിൽ ഈ തീവെട്ടിക്കൊള്ളയുടെ അന്വേഷണം എവിടെയും എത്തുമായിരുന്നില്ല. കുറ്റവാളികൾ പൂർണ്ണമായും രക്ഷപ്പെടുമായിരുന്നു. വിശ്വാസ്യതയ്ക്ക് പേരു കേട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്ന പ്രമാദമായ കേസ്സുകളിൽ നടത്തിയ അന്വേഷണങ്ങളുടെ ബാക്കിപത്രം എന്താണെന്ന് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം. സി.പി.എം  ബി.ജെ.പി. അന്തർധാരയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.

സമയോചിതമായി ശബരിമല സ്വർണ്ണ കൊള്ളയുടെ കാണാപ്പുറങ്ങൾ കണ്ടെത്താൻ ബഹു: ഹൈക്കോടതി നടത്തിയ നീതിപൂർവ്വവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിൽ സന്തോഷിക്കാത്തവർ ആരുമില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും വിശ്വാസമുള്ളവർക്കെല്ലാം ചാരിതാർത്ഥ്യം തോന്നിയ ഇടപെടലാണ് ബഹു: ഹൈക്കോടതി നടത്തിയിട്ടുള്ളത്. സമൂഹത്തിന് മുഴുവൻ വെളിച്ചം പകരുന്ന, ജുഡീഷ്യറിയുടെ അന്തസ്സ് പൊലിയാതെ കാത്തു സംരക്ഷിക്കുന്ന ന്യായാധിപന്മാരുടെ മുമ്പിൽ ശിരസ്സ് നമിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം: വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും

Next Story

ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ അന്തരിച്ചു

Latest from Main News

അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു

ഇടുക്കി മൂലമറ്റം പവർഹൗസ് അടച്ചു. ഇന്ന് പുലർച്ചെ മുതൽ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിച്ചു.

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. ഉത്തരവ് പുനഃപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ

ശബരിമല യാത്രയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കി ദക്ഷിണ റെയിൽവേ

വീണ്ടും ശബരിമല സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണ റെയിൽവേ. ആന്ധ്രാപ്രദേശിലെ കകിനാഡ, മഹാരാഷ്ട്രയിലെ ഹസുർ സാഹിബ് നന്ദെദ്, തെലങ്കാനയിലെ ചർലപല്ലി എന്നീ സ്ഥലങ്ങളിൽ

ഡൽഹി ചാവേർ സ്ഫോടനം : ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ്

ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയെന്ന കരുതുന്ന ഡോകടർ ഉമർ മുഹമ്മദിന്റെ അമ്മയെയും സഹോദരങ്ങളെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ഇവരെ ഉടൻ സ്ഫോടനം

തിരുമല തിരുപ്പതി ലഡു തട്ടിപ്പ്: 50 ലക്ഷം രൂപയുടെ വഴിവിട്ട പണമിടപാട് കണ്ടെത്തി

തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ  പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായംചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തില്‍ വമ്പന്‍ തട്ടിപ്പെന്ന് സിബിഐ  അന്വേഷണ സംഘം. സംഭവവുമായി