വാസുവിൻ്റെ അറസ്റ്റ്: മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറി – മുല്ലപ്പള്ളി രാമചന്ദ്രൻ

മുൻ തിരുവിതാംകൂർ ദേവസ്വം ബോഡ് ചെയർമാനും സി.പി.എമ്മിൻ്റെ അതീവ വിശ്വസ്തനുമായ എൻ. വാസുവിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും മുഖംമൂടി വലിച്ചു കീറപ്പെട്ടിരിക്കുകയാണ്. വാസു നിസ്സാരനല്ല. മുൻ എക്സൈസ് മന്ത്രി പി.കെ. ഗുരുദാസൻ്റെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം. നിയന്ത്രണത്തിലുള്ള പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ട വാസു, ശബരിമല സ്ത്രീ പ്രവേശ സമരകാലത്ത്, ദേവസ്വം ബോഡ് ചെയർമാൻ എന്ന നിലയിൽ നടത്തിയ നീക്കം പൊതുസമൂഹത്തിന് വ്യക്തമായറിയാം.

ബഹു: കേരള ഹൈക്കോടതിയുടെ പൂർണ്ണ നിരീക്ഷണത്തിൽ നടന്ന എസ്. ഐ.ടി. അന്വേഷണം മാത്രമാണ് ശബരിമല സ്വർണ കൊള്ള സംബന്ധമായ അന്വേഷണം ഇത്രത്തോളം എത്തിച്ചത്. മുഖ്യമന്ത്രിയും സി.പി.എമ്മും വാസുവിൻ്റെ അറസ്റ്റോടെ പൂർണ്ണമായും പ്രതിരോധത്തിലായിരിക്കുന്നു.
ഒരു സമൂഹത്തെ മുഴുവൻ ഇരുട്ടിലാക്കി, സി.പി.എം. നിയന്ത്രണത്തിലുള്ള ബോർഡ് നടത്തിയ സ്വർണ്ണക്കവർച്ച തീർത്തും ലജ്ജാകരമാണ്, അപലപനീയമാണ്.

കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നുവെങ്കിൽ ഈ തീവെട്ടിക്കൊള്ളയുടെ അന്വേഷണം എവിടെയും എത്തുമായിരുന്നില്ല. കുറ്റവാളികൾ പൂർണ്ണമായും രക്ഷപ്പെടുമായിരുന്നു. വിശ്വാസ്യതയ്ക്ക് പേരു കേട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്ന പ്രമാദമായ കേസ്സുകളിൽ നടത്തിയ അന്വേഷണങ്ങളുടെ ബാക്കിപത്രം എന്താണെന്ന് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം. സി.പി.എം  ബി.ജെ.പി. അന്തർധാരയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്.

സമയോചിതമായി ശബരിമല സ്വർണ്ണ കൊള്ളയുടെ കാണാപ്പുറങ്ങൾ കണ്ടെത്താൻ ബഹു: ഹൈക്കോടതി നടത്തിയ നീതിപൂർവ്വവും വസ്തു നിഷ്ഠവുമായ അന്വേഷണത്തിൽ സന്തോഷിക്കാത്തവർ ആരുമില്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലും പരമാധികാരത്തിലും വിശ്വാസമുള്ളവർക്കെല്ലാം ചാരിതാർത്ഥ്യം തോന്നിയ ഇടപെടലാണ് ബഹു: ഹൈക്കോടതി നടത്തിയിട്ടുള്ളത്. സമൂഹത്തിന് മുഴുവൻ വെളിച്ചം പകരുന്ന, ജുഡീഷ്യറിയുടെ അന്തസ്സ് പൊലിയാതെ കാത്തു സംരക്ഷിക്കുന്ന ന്യായാധിപന്മാരുടെ മുമ്പിൽ ശിരസ്സ് നമിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം: വടകരയിൽ ജനാധിപത്യ സംഗമം സംഘടിപ്പിക്കും

Next Story

ഉള്ളിയേരി മനാട് കുന്നുമ്മൽ ഗംഗാധരൻ അന്തരിച്ചു

Latest from Main News

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ

 നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ

മാറി വോട്ട് ചെയ്ത ആർ ജെ ഡി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബ് ആക്രണം

അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍