ആഴാവില്‍ ക്ഷേത്രത്തിന് സമീപം കനാല്‍ മണ്ണിടിഞ്ഞു നശിക്കുന്നു; ജലം വിതരണം തുടങ്ങും മുമ്പെ കനാല്‍ സംരക്ഷണത്തിന് നടപടി വേണം

കൊയിലാണ്ടി നടേരി-കാവുംവട്ടം ബ്രാഞ്ച് കനാല്‍ മണ്ണിടിഞ്ഞും കാട് വളര്‍ന്നും നാശത്തിലേക്ക്. നടേരി ആഴാവില്‍ ക്ഷേത്രത്തിന് പിന്നിലൂടെയാണ്  നിർദ്ദിഷ്ട കനാല്‍ പോകുന്നത്. ക്ഷേത്രത്തിന് പിന്‍വശത്തെ കുന്ന് 20 മീറ്ററോളം താഴ്ചയില്‍ ഇടിച്ചാണ് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് കനാല്‍ നിര്‍മ്മിച്ചത്. മണ്ണിടിച്ചുണ്ടാക്കിയ കനാലിന്റെ ഇരു വശവും ഇപ്പോള്‍ ഇടിഞ്ഞു താഴുകയാണ്. ഒരു മാസം മുമ്പ് പെയ്ത ശക്തമായ മഴയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞു കിടപ്പാണ്. ഇത് നീക്കം ചെയ്യണമെങ്കില്‍ വലിയ അധ്വാനം വേണ്ടി വരും. മണ്ണും ഉരുളന്‍ പാറക്കല്ലും നീക്കം ചെയ്തില്ലെങ്കില്‍ ഇത്തവണ കാവുംവട്ടം ഭാഗത്തേക്കുള്ള ജല വിതരണം മുടങ്ങും. കാട് വളര്‍ന്ന് കിടക്കുന്നതിനാല്‍ കനാലിനുള്ളിലേക്ക് ഇറങ്ങി പോയി ഇടിഞ്ഞു വീണ മണ്ണ് നീക്കാൻ പ്രയാസമാണ്. ഇഴജന്തുക്കളും, മുള്ളന്‍ പന്നി, കാട്ടു പന്നി എന്നിവയെല്ലാം ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം തൊട്ടാല്‍ ചൊറിഞ്ഞു വീര്‍ക്കുന്ന പടുകൂറ്റന്‍ ചേര് മരം കനാലിനുളളിലേക്ക് വീണിരുന്നു. ഈ മരം എല്ലാവര്‍ക്കും മുറിച്ച് മാറ്റാന്‍ കഴിയാത്തതിനാല്‍ ,അലര്‍ജി വരാത്തവരെ ഉപയോഗിച്ചാണ് മരം നീക്കം ചെയ്തത്. മരത്തിനോടൊപ്പം കൂറ്റന്‍ പാറയും കനാലിനുളളിലേക്ക് വീണിരുന്നു. പാറ പൊട്ടിച്ചു മാറ്റിയാണ് കഴിഞ്ഞ വര്‍ഷം ജല വിതരണം സാധ്യമാക്കിയത്. ഈ കനാല്‍ ഇരുവശവും കെട്ടി ഉയര്‍ത്തി സ്ലാബിട്ട് മുടുകയാണ് വേണ്ടത്. ഇക്കാര്യം നിരവധി പ്രാവശ്യം കുറ്റ്യാടി ജലസേചന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി പ്രദേശവാസി ബാലന്‍ കിടാവ് പറഞ്ഞു.

കനാല്‍ ജലവിതരണം മുടങ്ങിയാല്‍ നടേരി, കാവുംവട്ടം, മരുതൂര്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകും. വേനല്‍ കനത്താല്‍ പ്രദേശത്തെ കിണറുകളെല്ലാം വറ്റും. ആ സമയത്ത് നൂറ് കണക്കിന് കുടുംബങ്ങള്‍ ദാഹജലത്തിന് ആശ്രയിക്കുന്നത് കനാല്‍ വെള്ളത്തെയാണ്. കനാല്‍ ജലം ഒഴുകിയെത്തിയാല്‍ കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞു കവിയും. നടേരി പ്രദേശം കാര്‍ഷിക മേഖല കൂടിയാണ്. വേനല്‍ക്കാല പച്ചക്കറി കൃഷിയും, പുഞ്ച നെല്‍കൃഷിയും, വാഴ കൃഷിയുമെല്ലാം കനാല്‍ ജല വിതരണത്തെയാണ് ആശ്രയിച്ചാണ് നടത്തുന്നത്. പല സ്ഥലത്തും കനാലുകള്‍ നാശത്തിന്റെ വക്കിലാണ്. റോഡുകളും ഇടവഴികളും കോണ്‍ക്രീറ്റും ടാറിംങ്ങും നടത്തുമ്പോള്‍ വെള്ളം തിരിച്ചു വിടുന്നത് കനാലുകളിലേക്കാണ്. കുത്തി ഒഴുകി വരുന്ന വെളളത്തിനോടൊപ്പം മണ്ണും കല്ലും മറ്റ് മാലിന്യങ്ങളും ഉണ്ടാവും. ഇവ എത്തുന്നതോടെ കനാലുകള്‍ നികന്ന് നശിച്ചു പോകും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭയിലെ വരാങ്കിൽ മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Local News

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു

നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്

ചെങ്ങോട്ടുകാവ് മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ അന്തരിച്ചു

ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം

കലാസാഹിത്യ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിക്കുകയും സ്കോളർഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികൾക്ക്

ബേപ്പൂരിന് നിറപ്പകിട്ടേകി അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്

ബേപ്പൂര്‍ മറീന ബീച്ചിന് മുകളില്‍ വര്‍ണപ്പട്ടങ്ങള്‍ ഉയര്‍ന്നു പാറി. പല നിറങ്ങളിലും രൂപങ്ങളിലും വാനില്‍ പറന്ന പട്ടങ്ങള്‍ ബേപ്പൂര്‍ അന്താരാഷട്ര വാട്ടര്‍