ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ ഇത് മൂലം വിട്ടുകൾക്കും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സമീപമാണ് മണ്ണ് ഇടിഞ്ഞത്. ഇവിടെ ജോലിക്കാരുടെ അഭാവത്തെ തുടർന്ന് നിർമ്മാണ ജോലികൾ ഇഴഞ്ഞ് നിങ്ങുകയാണ്. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമായത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്ററുകളും വീഴാൻ പാകത്തിലാണ്. ഈ ഭാഗത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിയായി കെ എസ് ബി അധികൃതർ പറഞ്ഞു. സംഭവ സ്ഥലം കെ.കെ രമ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ എന്നിവർ സന്ദർശിച്ചു. മണ്ണ് ഇടി ച്ചിൽ പ്രശ്നം ദേശീയപാത അതോററ്റിയെയും ജില്ലാ ഭരണകൂടതത്തെയും അറിയിച്ചതായി എം എൽ എ പറഞ്ഞു. വിഷയം പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കെ പി ഗിരിജ പറഞ്ഞു. അടിയന്തരമായി ഇടപെടാൻ മന്ത്രി ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി അവർ വ്യക്തമാക്കി. മണ്ണിടിച്ചിൽ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാവണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപെട്ടു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ
കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി







