ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് ദില്ലിയിൽ നടന്നത് ഭീകരാക്രമണം ആണെന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഐ ഇ ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഒരു കിലോമീറ്റർ വരെ സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വൈകിട്ട് 6. 55നാണ് സ്ഫോടനം ഉണ്ടായത് . പതുക്കെ വന്ന ഒരു വാഹനം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു .വാഹനത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു സ്ഫോടനത്തിൽ സമീപത്തുള്ള വാഹനങ്ങളും തകർന്നു.മൃതദേഹവശിഷ്ടങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും ചുറ്റും ചിതറി കിടക്കുകയാണ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി അവിടെ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബീഹാറിൽ പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി.എൻ ഐ എ അടക്കമുള്ള ഏജൻസികൾ സംഭവസ്ഥലത്ത് എത്തി.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലം ഉടൻ സന്ദർശിച്ചേക്കും .പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്
Latest from Main News
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്
ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും







