ഡൽഹി സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിലും അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത് ദില്ലിയിൽ നടന്നത് ഭീകരാക്രമണം ആണെന്നാണ് കേന്ദ്രസർക്കാർ നിഗമനം. ഐ ഇ ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഒരു കിലോമീറ്റർ വരെ സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വൈകിട്ട് 6. 55നാണ് സ്ഫോടനം ഉണ്ടായത് . പതുക്കെ വന്ന ഒരു വാഹനം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു .വാഹനത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു സ്ഫോടനത്തിൽ സമീപത്തുള്ള വാഹനങ്ങളും തകർന്നു.മൃതദേഹവശിഷ്ടങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും ചുറ്റും ചിതറി കിടക്കുകയാണ്. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി അവിടെ കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബീഹാറിൽ പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കി.എൻ ഐ എ അടക്കമുള്ള ഏജൻസികൾ സംഭവസ്ഥലത്ത് എത്തി.കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലം ഉടൻ സന്ദർശിച്ചേക്കും .പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്
Latest from Main News
നിലമ്പൂർ വനത്തിനുള്ളിൽ സ്വർണ ഖനനത്തിൽ ഏർപ്പെട്ട ഏഴു പേർ പിടിയിൽ. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ
അഴിയൂർ: വടകര ബ്ലോക്ക് പഞ്ചായത്ത് ആർ ജെ ഡി അംഗം ചോമ്പാൽ പുതിയോട്ടും താഴെ കുനിയിൽ രജനി തെക്കെ തയ്യിലിന്റെ വീടിന്
ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്
പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന് സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള
ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്പറേഷന് മേയര്‍ ഒ സദാശിവന് എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍







