ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം കരിങ്കല്‍ പതിക്കുന്നത്. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. മകരം 29,30 തിയ്യതികലില്‍ നടക്കുന്ന ഉച്ചാല്‍ തിറ മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. എന്നാല്‍ കര്‍ക്കിടകമാസമൊഴിച്ച് ഒട്ടുമിക്ക ദിവസങ്ങളിലും വഴിപാട് നട്ടത്തിറയും വെളളാട്ടും നടക്കും. മഴക്കാലത്ത് പോലും ഇതിന് മുടക്കമുണ്ടാകാറില്ല.
ഈ ക്ഷേത്രത്തിലെ വര്‍ഷങ്ങള്‍ പഴക്കമുളള ഓലമേഞ്ഞ തറവാട് പുരയും,ആചാരനുഷ്ഠാനങ്ങളും പ്രസിദ്ധമാണ്.തറവാട് പുരയുടെ കെട്ടിമേയല്‍ ആചാരപ്പെരുമയോടെയാണ് നടക്കുക. മകരപ്പുത്തരിയ്ക്ക് ശേഷമുളള അവധി ദിനത്തിലാണ് തറവാട് ഓലയും പനയോലയും വൈക്കോലും ഉപയോഗിച്ചു കമനീയമായി കെട്ടിമേയുക. മണ്‍ കട്ട കൊണ്ട് പണിത ഈ വീടു കാണാന്‍ ചരിത്രാന്വേഷകരും മറ്റുളളവരും എത്തും. പുരകെട്ടിമേയാന്‍ പഴയ ഓലകള്‍ പൊളിച്ചിട്ടാട്ടാല്‍ ചുമരില്‍ മണ്മഉകലക്കി തേയ്ക്കും. നിലത്ത് ചാണകമെഴുകും. കരിയാത്തനും കരുമകനുമാണ് പ്രധാന പ്രതിഷ്ഠ. വീടുകളില്‍ പശു പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാല്‍ ആഴാവില്‍ കരിയാത്തനാണ് നല്‍കുക.
Latest from Local News
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം
മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും
മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള
കൊല്ലം താഴത്തവളപ്പിൽ മുഹമ്മദ് ശാമിൽ (15) അന്തരിച്ചു. പിതാവ് : ഷമീർ. മാതാവ്: നൗഫിറ. സഹോദരങ്ങൾ: മുഹമ്മദ് നവീദ്, ഫാത്വിമ ഷസാന.
കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്







