ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം കരിങ്കല്‍ പതിക്കുന്നത്. മലദൈവമായ കരിയാത്തനാണ് ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. മകരം 29,30 തിയ്യതികലില്‍ നടക്കുന്ന ഉച്ചാല്‍ തിറ മഹോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. എന്നാല്‍ കര്‍ക്കിടകമാസമൊഴിച്ച് ഒട്ടുമിക്ക ദിവസങ്ങളിലും വഴിപാട് നട്ടത്തിറയും വെളളാട്ടും നടക്കും. മഴക്കാലത്ത് പോലും ഇതിന് മുടക്കമുണ്ടാകാറില്ല.
ഈ ക്ഷേത്രത്തിലെ വര്‍ഷങ്ങള്‍ പഴക്കമുളള ഓലമേഞ്ഞ തറവാട് പുരയും,ആചാരനുഷ്ഠാനങ്ങളും പ്രസിദ്ധമാണ്.തറവാട് പുരയുടെ കെട്ടിമേയല്‍ ആചാരപ്പെരുമയോടെയാണ് നടക്കുക. മകരപ്പുത്തരിയ്ക്ക് ശേഷമുളള അവധി ദിനത്തിലാണ് തറവാട് ഓലയും പനയോലയും വൈക്കോലും ഉപയോഗിച്ചു കമനീയമായി കെട്ടിമേയുക. മണ്‍ കട്ട കൊണ്ട് പണിത ഈ വീടു കാണാന്‍ ചരിത്രാന്വേഷകരും മറ്റുളളവരും എത്തും. പുരകെട്ടിമേയാന്‍ പഴയ ഓലകള്‍ പൊളിച്ചിട്ടാട്ടാല്‍ ചുമരില്‍ മണ്മഉകലക്കി തേയ്ക്കും. നിലത്ത് ചാണകമെഴുകും. കരിയാത്തനും കരുമകനുമാണ് പ്രധാന പ്രതിഷ്ഠ. വീടുകളില്‍ പശു പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാല്‍ ആഴാവില്‍ കരിയാത്തനാണ് നല്‍കുക.
Latest from Local News
പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി
കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം







