കൊയിലാണ്ടി ഫിലിം ഫാക്ട്ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഡ്ഢഗംഭീരമായി നടന്നു. കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ലയുടെ അധ്യക്ഷതയിൽ സംവിധായകൻ ജിയോ ബേബി ഉത്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നടൻ സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരുന്നു.
ക്യു എഫ് എഫ് കെ സംഗീതശ്രീ പുരസ്ക്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്കാരം സംവിധായകൻ കമൽ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടൻ സുധീഷ്, നവാഗത സംവിധായകൻ അവാർഡ് പൊന്മാൻ ചിത്രത്തിന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ എന്നിവർ സൗബിൻ ഷാഹിർ, ജിയോ ബേബി എന്നിവരിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ ദൃശ്യമാധ്യമ, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ സമർപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ അഡ്വ കെ സത്യൻ, ഫെസ്റ്റിവൽ ജൂറിയായ ഛായാഗ്രാഹകൻ വിപിൻ മോഹൻ, ഗാനരചയിതാവ് സന്തോഷ് വർമ്മ, നിധീഷ് നടേരി, ശിവദാസ് പൊയിൽക്കാവ്, പ്രശാന്ത് പ്രണവം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യു എഫ് എഫ് കെ പ്രസിഡന്റ് ജനു നന്തി ബസാർ, ഖജാൻജി ആഷ്‌ലി സുരേഷ് മുഖ്യാതിഥി സൗബിൻ ഷാഹിറിന് ക്യു എഫ് എഫ് കെ യുടെ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സാബു കീഴരിയൂർ സ്വാഗതവും, ഫെസ്റ്റിവൽ ജനറൽ കൺവീനർ ഹരി ക്ലാപ്സ് നന്ദിയും പറഞ്ഞു.
Latest from Main News
നാളികേര കർഷകർക്ക് ആശങ്കയായി തേങ്ങവിലയിൽ ഇടിവ്. നവംബറിൻ്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വില പടിപടിയായി താഴ്ന്ന് വെള്ളിയാഴ്ച 53-ലെത്തി. നവംബർ
മലയാളിയുടെ പ്രിയനടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത്. മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റി
കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു. വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോ മിയാക്കെ സംവിധാനം ചെയ്ത
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ







