ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച സർക്കാർ നിലപാടിലും പ്രതിഷേധിച്ചുകൊണ്ട് ഭരണകക്ഷി ഭേദമന്യേ ആറ് സംഘടനകൾ ഈ മാസം 28, 29 തീയതികളിൽ പണിമുടക്ക് സമരത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. സി.ഐ.ടി.യു നേതൃത്വം നൽകുന്ന രണ്ട് സംഘടനകളാണ് ഈ മാസം 28ന് പണിമുടക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്.

ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന രണ്ട് സംഘടനകളും എ. ഐ. ടി. യു. സി സംഘടനകളുമാണ് 29 ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 14 ജില്ലയിലും വെയർ ഹൗസുകൾ കേന്ദ്രീകരിച്ച് മാർച്ച് ധർണ്ണയും നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 29 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പ്രദീപ്, സംസ്ഥാന കമ്മിറ്റി മെമ്പർ പ്രഭീഷ് പി ടി, റെജിമോൻ ടി ടി, എം ശിവശങ്കരൻ, സുജേഷ് എം എസ്, ടി നിഗിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Next Story

കാവുംവട്ടം അരിയിൽ മീത്തൽ നിഷാന്ത് അന്തരിച്ചു

Latest from Main News

വാനില്‍ പറന്നുയര്‍ന്ന് വര്‍ണപ്പട്ടങ്ങള്‍; ആവേശത്തിരയിളക്കി എസ്.ഐ.ആര്‍ കൈറ്റ് ഫെസ്റ്റ്

ജനാധിപത്യ പ്രക്രിയയില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ഒരുക്കിയ മെഗാ കൈറ്റ് ഫെസ്റ്റ് ആവേശത്തിരയിളക്കി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ  കേന്ദ്രസർക്കാർ.  കോഴിക്കോട് എംപി എംകെ രാഘവൻ

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു

തിരുവനന്തപുരത്ത് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ‘ലോക്ഭവൻ’ എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പേരുമാറ്റം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി

കോൺഗ്രസ് എം.എൽ.എയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി കോൺഗ്രസ്