ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ച് യുഡിഎഫ്; കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു

പേരാമ്പ്ര: പൊലീസ് യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പേരാമ്പ്ര ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

സത്യാഗ്രഹ സമരം കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘടനം ചെയ്തു.
സമാധാനപരമായ പ്രകടനത്തില്‍ പൊലീസ് കടന്നുകയറി ഷാഫിയെ തിരഞ്ഞ്പിടിച്ച് പൊലീസ് അടിക്കുകയായിരുന്നുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതെന്ന് ആഭ്യന്തരമത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഈ സാഹചര്യം സൃഷ്ടിക്കാന്‍ പൊലീസിന് ആരാണ് അനുമതി കൊടുത്തതെന്നും, എന്തിന്‌വേണ്ടിയാണ് ടിയര്‍ഗ്യാസ് ഷെല്ലും ഗ്രനേഡും എറിയാന്‍ അനുമതി കൊടുത്തതെന്നും, അവ പൊട്ടിക്കാന്‍ ഉത്തരവ് കൊടുത്ത ഉദ്യോഗസ്ഥന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. നിയമമറിയുന്ന നീതിബോധമുള്ള എതെങ്കിലുമൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുമതി കൊടുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അരങ്ങേറിയത് നിഷ്ഠൂരമായതും ചട്ടങ്ങള്‍ പാലിക്കാത്തതുമായ നടപടിയാണ്. ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് കൊണ്ടാണ് സംഭവം അരങ്ങേറിയത്. ഷാഫി എംപി ആയതിനു ശേഷം 3 വട്ടം ആസൂത്രിതമായി അക്രമിക്കാന്‍ ശ്രമിച്ചെന്നും മൂന്നും ബോധപൂര്‍വ്വം കരുതിക്കൂട്ടി സിപിഐ(എം)ന്റെ അനുമതിയോടുകൂടി നടത്തിയതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഷാഫി പറമ്പില്‍ സ്ഥാനാര്‍ത്ഥിയായി വന്നതുമുതല്‍ സിപിഐ (എം) ഒന്നു തീരുമാനിച്ചു തന്റെ പ്രക്യാപിത ശത്രുവാണ്, നോട്ടപ്പുള്ളിയാണ് കരുതിയിരിക്കുക. ഷാഫിയുടെ ജനസമ്മിതിയും വിശ്വാസവും എങ്ങനെ ആര്‍ജിച്ചു എന്നതില്‍ സിപിഐ (എം) ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വി. ജോര്‍ജ്ജ്, കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഇസ്മയില്‍, കെ.സി. അബു, കെ.എം അഭിജിത്ത്, രാജീവ് തോമസ്, സത്യന്‍ കടിയങ്ങാട്, സി.പി.എ അസീസ്, കെ.പി രാധാകൃഷ്ണൻ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ടി.കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.

സത്യാഗ്രഹത്തിന് മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, പി.കെ രാഗേഷ്, വി.പി ദുല്‍ഖിഫില്‍, പി.കെ ഹബീബ്, രാജേഷ് കീഴരിയൂര്‍, കെ. മധു കൃഷ്ണന്‍, ആര്‍.കെ മുനീര്‍, കെ.എ ജോസുകുട്ടി, ടി.കെ.എ ലത്തീഫ്, ടി.പി. ചന്ദ്രന്‍, ഇ അശോകന്‍,രാജൻ വർക്കി, മൂസ കോത്തമ്പ്ര, കെ.പി. വേണുഗോപാല്‍, ഇ ഷാഹി, എന്‍.പി വിജയന്‍, എം.കെ മുരളീധരന്‍, പുതുക്കുടി അബ്ദുറഹ്‌മാന്‍, പി.സി. രാധാകൃഷ്ണന്‍, രബീഷ് വളയം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തെപ്പറ്റിയൊരു ബുക്ക്‌ലറ്റ്

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം

ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് ചരിത്രത്തെപ്പറ്റിയൊരു ബുക്ക്‌ലറ്റ്

ഇന്ത്യ-ആസ്‌ട്രേലിയ ഹ്രസ്വ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഏതാനും ദിവസങ്ങളേയുള്ളൂ. ഈ ഹ്രസ്വപരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-ട്വന്റി മത്സരങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഈ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി വിഭാഗം      ഡോ

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകള്‍

പന്തലായനി, കുന്ദമംഗലം, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കു കീഴിലുള്ള ഗ്രാമപഞ്ചാത്തുകളിലെ സംവരണ വാര്‍ഡുകള്‍ ജില്ലാ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നറുക്കെടുപ്പിലൂടെ

പിഷാരിക്കാവിലെ ശൗചാലയത്തിൻ്റെയും, ടീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം:ഭക്തജനസമിതി

ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന്